റിപ്പബ്ളിക് ദിനത്തിലെ സംഘർഷം കേന്ദ്രത്തിന്റെ ആസൂത്രണം; കർഷക നേതാവ്

By Desk Reporter, Malabar News
Farmers-Protest
Representational Image
Ajwa Travels

ന്യൂഡെൽഹി: ജനുവരി 26 റിപ്പബ്ളിക് ദിനത്തിൽ കർഷകരുടെ ട്രാക്‌ടർ റാലിക്കിടെ ഉണ്ടായ അക്രമ സംഭവങ്ങൾ കേന്ദ്ര സർക്കാർ ആസൂത്രണം ചെയ്‌തതാണെന്ന് ആരോപിച്ച് ഭാരതീയ കിസാൻ യൂണിയൻ ചെയർമാൻ നരേഷ് ടിക്കായത്ത്. പുവായയിൽ നടന്ന മഹാപഞ്ചായത്തിനെ അഭിസംബോധന ചെയ്‌ത്‌ സംസാരിക്കവെ ആണ് അദ്ദേഹം ആരോപണം ഉന്നയിച്ചത്.

“ബിജെപി സർക്കാർ തന്നെ ഡെൽഹിയിലെ അക്രമങ്ങൾക്ക് രൂപം നൽകി, കർഷകരെ അപമാനിച്ചു. കർഷകരുടെ ഏറ്റവും വലിയ ശത്രുവാണ് ബിജെപി സർക്കാർ. എല്ലാ കർഷകരും ഒന്നിക്കാൻ ഇനിയും സമയമുണ്ട്, അല്ലാത്തപക്ഷം അവർ നാശത്തിന്റെ വക്കിലെത്തും”- നരേഷ് ടിക്കായത്ത് പറഞ്ഞു.

ജനുവരി 26ന് കർഷകരുടെ ട്രാക്‌ടർ റാലിക്കിടെ ഡെൽഹിയിൽ സംഭവിച്ചതെല്ലാം സർക്കാറിന്റെ പദ്ധതിയാണെന്നും പ്രതികൾ സർക്കാരിലെ അംഗങ്ങൾ ആണെന്നും അദ്ദേഹം ആരോപിച്ചു. കർഷകരെ തീവ്രവാദികൾ, ഖാലിസ്‌ഥാനികൾ, തുക്ഡെ-തുക്ഡെ സംഘത്തിലെ അംഗങ്ങൾ, പരാന്നഭോജികൾ എന്നിങ്ങനെ വിളിക്കുന്നു. എന്നാൽ ഞങ്ങൾ സർക്കാരിന്റെ നയങ്ങളെ എതിർക്കുക മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു.

കർഷകരെ വഞ്ചിക്കാൻ ഞങ്ങൾ അനുവദിക്കില്ലെന്നും എല്ലാ ചർച്ചകളും സംയുക്‌ത കിസാൻ മോർച്ചയുമായി നടത്തുമെന്നും അദ്ദേഹം പറഞ്ഞു. അതിനാൽ, ഓരോ കർഷക കുടുംബത്തിൽ നിന്നും ഒരാൾ പ്രതിഷേധ ഭൂമിയായ ഗാസിപൂർ അതിർത്തിയിലേക്ക് പോകാൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ശ്രീരാമന്റെ പേരിൽ പശ്‌ചിമ ബംഗാളിൽ ബിജെപി വോട്ട് തേടുന്നുവെന്ന് ടിക്കായത്ത് ആരോപിച്ചു. “ഗുജറാത്തിലും മധ്യപ്രദേശിലും ഈ തന്ത്രം ഫലപ്രദമായി, പക്ഷേ ഭാവിയിൽ ഇത് നടക്കില്ല, കാരണം ശ്രീരാമൻ ഞങ്ങളുടെ വംശത്തിൽ നിന്നുള്ളയാളാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read:  ശബരിമല തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും; യുഡിഎഫിന് വിജയം ഉറപ്പ്; ആന്റോ ആന്റണി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE