കോഴിക്കോട്: മരണപ്പെട്ട വ്‌ളോഗർ റിഫയുടെ ഭർത്താവ് മെഹ്‌നാസിനോട് അടിയന്തിരമായി ഹാജരാകാൻ അന്വേഷണ സംഘത്തിന്റെ നിർദ്ദേശം. റിഫയുടെ ദുരൂഹ മരണം അന്വേഷിക്കുന്ന താമരശ്ശേരി ഡിവൈഎസ്‌പി ആണ് മെഹ്‌നാസിന്റെ കുടുംബാംഗങ്ങൾക്ക് നിർദ്ദേശം നൽകിയത്.
മൊഴിയെടുക്കാനായി അന്വേഷണസംഘം നേരത്തെ കാസർഗോഡേക്ക് പോയിരുന്നെങ്കിലും മെഹ്‌നാസിനെ കാണാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് മാതാപിതാക്കളുടെയും സുഹൃത്തുക്കളുടെയും മൊഴി രേഖപ്പെടുത്തി അന്വേഷണ സംഘം മടങ്ങുക ആയിരുന്നു. പെരുന്നാളിന് ശേഷം മെഹ്‌നാസ് യാത്രയിൽ ആണെന്നാണ് വീട്ടുകാർ നൽകിയ വിവരം.
അതേസമയം മെഹ്‌നാസ് ഹാജരാകാൻ വൈകിയാൽ കടുത്ത നടപടികളിലേക്ക് കടക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. നിലവിൽ മെഹ്‌നാസിനെതിരെ ആത്‌മഹത്യ പ്രേരണയുൾപ്പടെയുളള വകുപ്പുകൾ ചേർത്ത് കേസെടുത്തിട്ടുണ്ട്.
മാർച്ച് ഒന്നിനാണ് ദുബൈയിലെ ഫ്‌ളാറ്റിൽ റിഫയെ മരിച്ച നിലയിൽ കണ്ടെത്തിയത്. റിഫയുടെ പോസ്‌റ്റുമോർട്ടം റിപ്പോർട് ഇന്ന് ഉച്ചയോടെ അന്വേഷണ സംഘത്തിന് കൈമാറിയേക്കും.
Most Read: റഷ്യൻ അധിനിവേശം; യുക്രൈൻ നാഷണൽ ഗാർഡിലെ 561 സൈനികർ കൊല്ലപ്പെട്ടു