കർഷക സമരത്തിന്റെ ചിത്രം പങ്കുവച്ച് റിഹാന്ന; പിന്നാലെ ആക്ഷേപവുമായി കങ്കണ

By Staff Reporter, Malabar News
rihanna kankana
Ajwa Travels

ന്യൂഡെൽഹി: കർഷക സമരത്തിന്റെ ചിത്രം പങ്കുവച്ച് പോപ് ​ഗായിക റിഹാന്ന. നാം എന്തുകൊണ്ടാണ് ഇതിനെ കുറിച്ച് സംസാരിക്കാത്തത് എന്ന ചോദ്യം തലക്കെട്ടായി നൽകിയാണ് റിഹാന്ന ചിത്രം പങ്കുവച്ചത്. എന്നാൽ പിന്നാലെ ഗായികയെ രൂക്ഷമായി വിമർശിച്ച് ബോളിവുഡ് താരം കങ്കണ റണൗട്ടും രംഗത്തെത്തി. ലോക പ്രശസ്‌ത ഗായികയെ ‘വിഡ്‌ഢി’ എന്നാണ് കങ്കണ അഭിസംബോധന ചെയ്‌തിരിക്കുന്നത്‌.

കർഷക സമരത്തെ തുടർന്ന് ഡെൽഹിയിൽ ഇന്റർനെറ്റ് സേവനം നിർത്തലാക്കിയെന്ന വാർത്തയും ഒപ്പമുള്ള ചിത്രവും ആയിരുന്നു റിഹാന്ന ട്വിറ്ററിൽ പങ്കുവച്ചത്. 100 മില്യണിലേറെ ഫോളോവേഴ്സുള്ള റിഹാന്നയുടെ ട്വിറ്ററിൽ ഈ ട്വീറ്റിന് വലിയ പ്രതികരണമാണ് ലഭിച്ചത്. നിരവധി പേർ റീട്വീറ്റ് ചെയ്യുകയും ചെയ്‌തിട്ടുണ്ട്‌.

ഡെൽഹി അതിർത്തി പ്രദേശങ്ങളായ സിം​ഗു, ​ഗാസിപൂർ, തിക്രി എന്നിവിടങ്ങളിലെ ഇന്റർനെറ്റ് സേവനമാണ് കർഷക സമരത്തിന്റെ പശ്‌ചാത്തലത്തിൽ നിർത്തലാക്കിയിരുന്നത്. തങ്ങളുടെ അറിയാനുള്ള അവകാശം നിഷേധിക്കലാണ് ഇതെന്ന് കർഷകർ ചൂണ്ടിക്കാട്ടിയിരുന്നു. ഈ വാർത്തയാണ് റിഹാന്ന പങ്കുവച്ചിരിക്കുന്നത്. എന്നാൽ ട്വീറ്റിനെതിരെ രൂക്ഷമായാണ് കങ്കണയുടെ പ്രതികരണം.

രാജ്യാതിർത്തിയിൽ പ്രതിഷേധിക്കുന്ന കർഷകരെ ‘തീവ്രവാദികൾ’ ആയാണ് കങ്കണ ചിത്രീകരിച്ചിരിക്കുന്നത്. പ്രക്ഷോഭകാരികൾ രാജ്യത്തെ ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണ് എന്നും കങ്കണ ആരോപിക്കുന്നു. മാത്രവുമല്ല ചിത്രം പങ്കുവച്ച റിഹാന്നയെ ‘വിഡ്ഢി’ എന്നാണ് താരം അഭിസംബോധന ചെയ്‌തിരിക്കുന്നത്‌.

‘ആരും ഇതിഅതിനെക്കുറിച്ച് സംസാരിക്കുന്നില്ല, കാരണം അവർ കർഷകരല്ല, അവർ ഇന്ത്യയെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന തീവ്രവാദികളാണ്. ഇതുവഴി ചൈനക്ക് നമ്മുടെ ദുർബലമായ തകർന്ന രാഷ്‌ട്രത്തെ കീഴടക്കാനും യുഎസ്എയെപ്പോലെ ഇന്ത്യയെ ഒരു ചൈനീസ് കോളനിയാക്കാനും കഴിയും…മിണ്ടാതെ ഇരിക്കൂ വിഡ്‌ഢി, നിങ്ങളെപ്പോലെ ഞങ്ങൾ ഞങ്ങളുടെ രാഷ്‌ട്രത്തെ വിൽക്കുന്നില്ല,’ കങ്കണ ട്വീറ്റ് ചെയ്‌തു.

കർഷക സമരത്തിനിടെ മുൻപും കങ്കണ രൂക്ഷ ഭാഷയിൽ പ്രതികരിച്ചിരുന്നു. അതേസമയം കങ്കണയുടെ ട്വീറ്റിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

Read Also: രാമന്റെ ഇന്ത്യയിൽ പെട്രോൾ വില 93; രാവണന്റെ ലങ്കയിൽ? വിമർശനവുമായി സുബ്രഹ്‌മണ്യൻ സ്വാമി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE