മണ്ണുത്തി : ദേശീയപാതയിൽ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കുമെന്ന പ്രഖ്യാപനം നടത്തിയിട്ട് ദിവസം മൂന്ന് കഴിഞ്ഞിട്ടും യാതൊരു വിധ നടപടികളും ഇതുവരെ ഉണ്ടായില്ല. കഴിഞ്ഞ ദിവസം ദേശീയപാതയില്‍ ഉണ്ടായ ലോറി അപകടത്തെ തുടര്‍ന്ന് ഗതാഗത കുരുക്ക് ഉണ്ടായപ്പോഴാണ് അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കുമെന്ന വാഗ്‌ദാനം നല്‍കിയത്.
സാങ്കേതിക നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം തുക ലഭ്യമാക്കുന്നതിന് മുന്‍പ് തന്നെ ദുരന്ത നിവാരണ ഫണ്ട് ഉപയോഗിച്ച് അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കുമെന്ന് കളക്‌ടർ അറിയിച്ചിരുന്നു. ഇതിനായി ദേശീയപാത അതോറിറ്റി 6.87 കോടി രൂപയാണ് അനുവദിച്ചത്.
മണ്ണുത്തി മുതല്‍ വാണിയമ്പാറ വരെ ദേശീയപാതയില്‍ ഒട്ടേറെ കുഴികളാണ് ഉള്ളത്. മഴക്കാലം കൂടി ആകുമ്പോള്‍ കുഴികളില്‍ വെള്ളം കെട്ടി നിന്ന് വലിയ അപകടങ്ങളാണ് ഉണ്ടാകുന്നത്. ഇതിന് മുന്‍പ് വെള്ളക്കെട്ട് ഒഴിവാക്കാനായി ദേശീയപാതയില്‍ പണികള്‍ നടത്തിയെങ്കിലും അതൊന്നും ഫലം കണ്ടില്ല. അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കിയാല്‍ ഇപ്പോള്‍ യാത്രക്കാര്‍ നേരിടുന്ന അപകടഭീഷണി വലിയ രീതിയില്‍ കുറയാന്‍ ഇടയുണ്ടാകും.
Read also : കോവിഡ് ബാധിതര്‍ക്ക് ആംബുലന്‍സ് സൗകര്യം; ഒരുക്കിയത് ഒറ്റപ്പാലം നഗരസഭ