ഒറ്റപ്പാലം : ഒറ്റപ്പാലം നഗരപരിധിയില്‍ വരുന്ന കോവിഡ് ബാധിതര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ആംബുലന്‍സ് സേവനം ലഭ്യമാക്കി നഗരസഭ. നഗരപരിധിയില്‍ വരുന്ന കോവിഡ് രോഗികള്‍ക്കും കുടുംബങ്ങള്‍ക്കും ഇനി മുതല്‍ അടിയന്തിര ഘട്ടങ്ങളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആംബുലന്‍സ് സേവനം പ്രയോജനപ്പെടുത്താം.
വീടുകളില്‍ ചികിൽസയില്‍ കഴിയുന്ന കോവിഡ് രോഗികളുടെ ആരോഗ്യനില വഷളാകുന്ന സാഹചര്യങ്ങളില്‍ അവരെ ആശുപത്രികളിലേക്ക് മാറ്റുന്നതിനും, കോവിഡ് ബാധിതരുടെ കുടുംബങ്ങള്‍ക്ക് പരിശോധന നടത്താനായി ആശുപത്രികളില്‍ പോകുന്നതിനും ഇത്തരത്തില്‍ ആംബുലന്‍സ് സേവനം ലഭ്യമാകും. സേവനം ആവശ്യമുള്ള ആളുകള്‍ നഗരസഭയിലെ ആരോഗ്യവിഭാഗം ജീവനക്കാരുമായോ, കൗണ്‍സിലര്‍മാരുമായോ ബന്ധപ്പെടേണ്ടതാണ്.
സ്വകാര്യ ഏജന്‍സിയുടെ ആംബുലന്‍സ് ടെന്‍ഡറിലൂടെയാണ് നഗരസഭയിലെ കോവിഡ് പ്രവര്‍ത്തനങ്ങള്‍ക്കായി എത്തിച്ചത്. ഇന്നലെ നഗരസഭ ഓഫീസില്‍ എത്തിച്ച ആംബുലന്‍സിന് പ്രതിമാസം 69,000 രൂപയാണ് വാടക. കോവിഡ് ബാധിതരായ ആളുകള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഇതിലൂടെ വലിയ പ്രയോജനമാണ് ലഭിക്കുന്നത്. താലൂക്ക് ആശുപത്രിയിലെ ആംബുലന്‍സ് സേവനം മാത്രമാണ് ഇതുവരെ ഇവിടെ ഉള്ളവര്‍ക്ക് ലഭിച്ചിരുന്നത്.
Read also : കരിപ്പൂര്‍ വിമാനാപകടം; അവശിഷ്‌ടങ്ങൾ മാറ്റിയത് ഒരു കോടിയോളം രൂപ ചിലവില്‍