തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടി വരെ ഉയർത്താമെന്ന റൂൾ കർവ് പുനഃപരിശോധനക്ക് വിധേയമാക്കണമെന്ന് കേരളം. സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് കേരളം ആവശ്യം ഉന്നയിച്ചിരിക്കുന്നത്. നിലവിലെ പ്രശ്‌നത്തിന് ശാശ്വത പരിഹാരം പുതിയ അണക്കെട്ട് പണിയുകയാണെന്നും കേരളം വ്യക്‌തമാക്കി.
അതേസമയം, മുല്ലപ്പെരിയാറിലെ മരംമുറിക്കലുമായി ബന്ധപ്പെട്ട് കേരള-തമിഴ്‌നാട് ഉദ്യോഗസ്‌ഥർ സംയുക്‌ത പരിശോധന നടത്തിയെന്ന വിവരവും പുറത്തുവന്നു. ഉദ്യോഗസ്‌ഥതല പരിശോധന നടത്തിയില്ലെന്ന് വനംമന്ത്രി ഇന്നലെ നിയമസഭയിൽ പറഞ്ഞിരുന്നു. എന്നാൽ, വിവരം പുറത്തു വന്നതോടെ പ്രസ്‌താവന തിരുത്തുന്നതിന് വനംമന്ത്രി നിയമസഭാ സ്‌പീക്കർക്ക് കത്തു നൽകി.
Read Also: മോന്‍സണ്‍ മാവുങ്കലുമായി ബന്ധം; ഐജിയ്‌ക്ക് എതിരെ നടപടി ഉണ്ടായേക്കും