തിരുവനന്തപുരം: പുരാവസ്‌തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സണ്‍ മാവുങ്കലുമായി ബന്ധമുണ്ടായിരുന്ന ഐജി ജി ലക്ഷ്‌മണിനെതിരെ സര്‍ക്കാര്‍ നടപടിയുണ്ടാകുമെന്ന് സൂചന. മോന്‍സണുമായി ഐജി ലക്ഷ്‌മണിന് അടുത്ത സൗഹൃദം ഉണ്ടായിരുന്നുവെന്ന് കണ്ടെത്തിയിരുന്നു.
ഡിജിപി അനില്‍കാന്തിന്റെ റിപ്പോര്‍ട് അനുസരിച്ചായിരിക്കും നടപടി. ഐജിയുടെ ഭാഗത്ത് നിന്ന് പോലീസിന്റെ മാന്യതയ്‌ക്ക് ചേരാത്ത നടപടി ഉണ്ടായതായാണ് റിപ്പോര്‍ട്. മോന്‍സണുമായി സംസാരിച്ചതിന്റെ രേഖകളടക്കം പരിശോധിച്ചാണ് നടപടിയ്‌ക്ക് ശുപാര്‍ശ ചെയ്‌തിരിക്കുന്നത്.
ഇതിന്റെ അടിസ്‌ഥാനത്തിലാണ് നടപടിക്ക് നീക്കം. ഐജി ലക്ഷ്‌മണിനെ സസ്‌പെൻഡ് ചെയ്യാനുള്ള ശുപാര്‍ശയില്‍ മുഖ്യമന്ത്രിയാണ് അന്തിമ തീരുമാനമെടുക്കേണ്ടത്.
Also Read: മണ്ണ് വിതറി മൽസ്യവിൽപന നടത്തുന്നവർക്ക് എതിരെ കർശന നടപടി