കീവ്: അധിനിവേശം തുടരുന്ന യുക്രൈനിൽ ഇന്നും വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ. കീവ്, ചെർണിവ്, സുമി, ഖാർകിവ്, മരിയുപോൾ എന്നീ 5 നഗരങ്ങളിലാണ് താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യൻ സമയം 12.30 ആകുമ്പോഴേക്കും വെടിനിർത്തൽ പ്രാബല്യത്തിൽ വരും.
അതേസമയം യുക്രൈനിലെ സുമിയിൽ നിന്നും ഒഴിപ്പിച്ച ഇന്ത്യൻ വിദ്യാർഥികളെ ഇന്ന് പടിഞ്ഞാറൻ യുക്രൈനിൽ എത്തിക്കാനാണ് അധികൃതരുടെ തീരുമാനം. പോൾട്ടാവയിൽ നിന്ന് ട്രെയിൻ മാർഗം ലിവിവിൽ എത്തിക്കുന്ന 694 വിദ്യാർഥികളെയും യുക്രൈൻ-പോളണ്ട് അതിർത്തിയിലെത്തിക്കാനാണ് ശ്രമം. തുടർന്ന് പോളണ്ടിൽ നിന്നും വിദ്യാർഥികളെ വിമാനമാർഗം ഇന്ത്യയിൽ എത്തിക്കും.
കൂടാതെ ഇതുവരെ 3,097 മലയാളി വിദ്യാർഥികളെ നാട്ടിൽ എത്തിച്ചതായി കേരള ഹൗസ് അധികൃതർ വ്യക്‌തമാക്കിയിട്ടുണ്ട്. ഡെൽഹി, മുംബൈ എന്നീ വിമാനത്താവളങ്ങൾ വഴിയാണ് വിദ്യാർഥികളെ കേരളത്തിൽ എത്തിച്ചത്. ഇതിനായി 15 ചാർട്ടേർഡ് വിമാനങ്ങൾ കൊച്ചിയിലേക്ക് സർവീസ് നടത്തിയെന്നും കേരള ഹൗസ് അധികൃതർ അറിയിച്ചു.
Read also: ഗൂഢാലോചന കേസ്; എഫ്‌ഐആർ റദ്ദാക്കണമെന്ന ഹരജി ഇന്ന് പരിഗണിക്കും