പത്തനംതിട്ട: ജില്ലയിലെ ളാഹയില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്കേറ്റ സംഭവത്തിൽ എട്ട് വയസുകാരൻ ചികിൽസയോട് പ്രതികരിക്കുന്നില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. കോട്ടയം മെഡിക്കൽ കോളേജിലുള്ള ഈ കുട്ടിയുടെയും മറ്റൊരാളുടെയും നില ഗുരുതരമായി തുടരുകയാണ്.
ആന്ധ്രപ്രദേശില്‍ നിന്നുള്ള തീര്‍ഥാടകര്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. 44 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. 44 പേരെയും ജീവനോടെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഇതിൽ, ഇതില്‍ 21 പേരാണ് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലുള്ളത്. 35 വയസുകാരനേയും എട്ട് വയസുള്ള കുട്ടിയേയുമാണ് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്.
ഇരുവരെയും രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുന്നുണ്ട്. ബസിന്റെ വലതുവശത്തെ സൈഡ് സീറ്റിലിരുന്ന കുട്ടിയുടെ തല റോഡിന്റെ സംരക്ഷണഭിത്തിയില്‍ ഇടിച്ചതാണ് പരിക്ക് ഗുരുതരമാകാൻ കാരണം. ബസിനടിയിൽ കുടുങ്ങിയ മൂന്നു പേരെ ഏറെനേരത്തെ ശ്രമത്തിനു ശേഷമാണ് പുറത്തെടുത്തത്.
ശനിയാഴ്‌ച രാവിലെയാണ് നിയന്ത്രണംവിട്ട ബസ് റോഡരികിലേക്ക് മറിഞ്ഞത്. തൊട്ടടുത്തുള്ള കൊക്കയിലേക്ക് ബസ് മറിയാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ബസ് ഡ്രൈവർ 3 ദിവസമായി ഉറങ്ങിയിട്ട് എന്നാണ് യാത്രക്കാർ പറയുന്നത്. അപകടത്തിൽ പെട്ട ബസ് റോഡിൽ നിന്ന് മാറ്റാൻ രണ്ട് ക്രെയിനുകളും ഒരു ജെസിബിയും ആവശ്യംവന്നു. ആരോഗ്യമന്ത്രി വീണാ ജോർജ് നേരിട്ട് സ്‌ഥലത്ത് എത്തിയിരുന്നു.
Most Read: 2019ലെ എടപ്പാൾ ഹണിട്രാപ്പ് കേസിൽ 19കാരി അറസ്‌റ്റിൽ