നിലയ്‌ക്കൽ: ശബരിമലയിൽ ഇത്തവണ ലഭിച്ചത് 154.5 കോടിയുടെ വരുമാനം. കഴിഞ്ഞ മണ്ഡലകാലത്ത് 21.11 കോടി മാത്രമാണ് ലഭിച്ചത്. ഇക്കുറി 21.36 ലക്ഷം പേർ ദർശനം നടത്തി. കോവിഡ് നിയന്ത്രണങ്ങൾക്ക് ഇടയിലും ശബരിമലയിൽ ഇക്കുറി തീർഥാടകരുടെ എണ്ണത്തിൽ വൻ വർധനയാണ് ഉണ്ടായത്. പോലീസ് നൽകുന്ന കണക്ക് പ്രകാരമാണ് ഇത്തവണ 21.36 ലക്ഷം പേർ ദർശനം നടത്തിയെന്ന് സ്‌ഥിരീകരിച്ചത്.
ഇളവുകൾ നൽകിയതോടെ കോവിഡ് തരംഗം ആഞ്ഞുവീശിയ 2020ലേക്കാൾ വരുമാനത്തിലും വർധന സംഭവിച്ചതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 154.5 കോടിയാണ് ഇത്തവണത്തെ വരുമാനം. 3.21 കോടിയുടെ നാണയങ്ങളും ഈ കണക്കിൽപ്പെടുന്നു. കാണിക്കയിൽ നിന്നു മാത്രം ലഭിച്ചത് 64.46 കോടി രൂപയാണ്. അപ്പം, അരവണ എന്നിവയുടെ വിറ്റുവരവിൽ നിന്നും 6.7 കോടി രൂപ ലഭിച്ചു.
മകരവിളക്ക് സമയത്ത് എട്ട് ലക്ഷത്തിലധികം ഭക്‌തർ സന്നിധാനത്ത് ദർശനത്തിന് എത്തി. 350 ജീവനക്കാർ ചേർന്നാണ് വരുമാനം എണ്ണിതട്ടപ്പെടുത്തിയത്. കോവിഡ് പ്രതിസന്ധിയ്‌ക്ക് മുൻപുള്ള 2019ലെ മണ്ഡലകാലത്ത് 269 കോടിയായിരുന്നു ശബരിമലയിലെ വരുമാനം.
Read Also: അട്ടപ്പാടി മധു കേസ്; കുടുംബം നിർദ്ദേശിക്കുന്ന അഭിഭാഷകനെ പബ്ളിക് പ്രോസിക്യൂട്ടറാക്കും