തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്ക് ഓണത്തിന് മുൻപ് ശമ്പളം വിതരണം ചെയ്യുമെന്ന് ധനമന്ത്രി തോമസ് ഐസക്. സര്‍ക്കാര്‍ ജീവനക്കാരുടെ സെപ്റ്റംബര്‍ മാസത്തെ ശമ്പള വിതരണം ഓണം പ്രമാണിച്ചു ഈ മാസം 24 മുതല്‍ ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു. കൂടാതെ പെന്‍ഷന്‍ വിതരണവും ആഗസ്റ്റ് 20ന് ആരംഭിക്കും. രണ്ടാഴ്ച കൊണ്ട് 6000 കോടി രൂപ വിതരണം ചെയ്യേണ്ടി വരുന്നതിനാല്‍ ട്രഷറി ഓവര്‍ഡ്രാഫ്ടിലേക്ക് പോകുമെന്നും ധനമന്ത്രി അറിയിച്ചു.
ശമ്പളം, പെൻഷൻ, ബോണസ്, ഉത്സവ ബത്ത, അഡ്വാൻസ് ഇവയെല്ലാം തന്നെ അടുത്ത രണ്ടാഴ്ചയ്ക്കകം കൊടുത്തു തീർക്കണം. 27,300 രൂപയില്‍ താഴെ ശമ്പളമുള്ള ജീവനക്കാര്‍ക്ക് 4000 രൂപ ബോണസ് ലഭിക്കും. ബോണസിന് അര്‍ഹതയില്ലാത്തവര്‍ക്ക് 2750 രൂപ ഉത്സവ ബത്തയായി ലഭിക്കും. ജീവനക്കാര്‍ക്ക് 15000 രൂപ ഓണം അഡ്വാന്‍സും ലഭിക്കും.
കൂടാതെ ഓണത്തിന് മുന്നോടിയായി 58 ലക്ഷം പേര്‍ക്ക് 2600 രൂപ വച്ച് ക്ഷേമപെന്‍ഷനും വിതരണം ചെയ്യും. ഇതിന് 2000 കോടി രൂപ അധികമായി കണ്ടെത്തണം. ഇതിനു പുറമെ സൗജന്യ ഓണക്കിറ്റും വിതരണം ചെയ്യുന്നുണ്ട്. ഓണക്കിറ്റിന്റെ വിതരണത്തിന് 600 കോടിയും കണ്ടെത്തേണ്ടതുണ്ട്. 2500 കോടി രൂപ വരെ ട്രഷറി ഓവര്‍ഡ്രാഫ്ടിലേക്ക് പോകുമെന്ന് ധനമന്ത്രി അറിയിച്ചു. ചെലവ് അതിനകത്തു ഒതുങ്ങുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു.