ജയ്‌പൂർ: കോവിഡ് മഹാമാരിയുടെ പശ്‌ചാത്തലത്തിൽ പടക്ക വിൽപ്പനയും ഉപയോഗവും നിരോധിച്ച് രാജസ്‌ഥാൻ സർക്കാർ. കോവിഡ് രോഗികളുടേയും പൊതു ജനത്തിന്റേയും ആരോഗ്യം കണക്കിലെടുത്താണ് തീരുമാനമെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് പറഞ്ഞു. പടക്കങ്ങൾ പൊട്ടിക്കുമ്പോൾ ഉണ്ടാകുന്ന വിഷപ്പുക ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നും കോവിഡ് വ്യാപനം തുടരുന്ന, വെല്ലുവിളി നിറഞ്ഞ ഈ സമയത്ത് പൊതുജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുക എന്നതാണ് സർക്കാരിന്റെ പ്രധാന കർത്തവ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാതെ നിരത്തിലോടുന്ന വാഹനങ്ങൾക്ക് എതിരേയും കർശന നടപടിയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
State govt has taken the decision to ban the sale and bursting of firecrackers in order to protect health of #COVID19 infected patients & public from poisonous smoke emanating due to fireworks.
In this challenging corona pandemic time,protecting lives of ppl is paramount for govt— Ashok Gehlot (@ashokgehlot51) November 2, 2020
രാജസ്‌ഥാൻ സർക്കാരിന്റെ നീക്കത്തെ അഭിനന്ദിച്ച് അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ രംഗത്തെത്തി. എല്ലാ സർക്കാരുകളും ഇത്തരമൊരു തീരുമാനം എടുക്കണമെന്ന് പ്രശാന്ത് ഭൂഷൺ ട്വീറ്റ് ചെയ്‌തു. അശോക് ഗെഹ്‌ലോട്ടിന്റെ ട്വീറ്റ് പങ്കുവച്ചു കൊണ്ടായിരുന്നു പ്രശാന്ത് ഭൂഷണിന്റെ പ്രതികരണം.
Great decision by the Rajasthan government. All governments should do the same and ban firecrackers this time https://t.co/TeyhIiyMXC
— Prashant Bhushan (@pbhushan1) November 2, 2020
മാസ്‌ക് ധരിക്കുന്നത് നിയമം മൂലം നിർബന്ധമാക്കാനുള്ള നടപടികളും രാജസ്‌ഥാൻ സർക്കാർ ആരംഭിച്ചിട്ടുണ്ട്. കോവിഡ് കാരണം ഉണ്ടായ പ്രതിസന്ധി ദീർഘകാലം നീണ്ടുനിൽക്കും എന്ന വിലയിരുത്തലിനെ തുടർന്നാണ് നടപടി.
Also Read: മാസ്‌ക് ധരിക്കുന്നത് നിയമം മൂലം നിര്‍ബന്ധമാക്കാന്‍ ഒരുങ്ങി രാജസ്‌ഥാന്‍