റിയാദ്: രാജ്യത്തെ 29 വിമാനത്താവളങ്ങൾ സ്വകാര്യവൽക്കരിച്ച് സൗദി അറേബ്യ. ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ പ്രസിഡണ്ട് അബ്‌ദുല്‍ അസീസ് അല്‍ ദുവൈലെജ് ആണ് ഇക്കാര്യം വ്യക്‌തമാക്കിയിരിക്കുന്നത്. മതറാത്ത് എന്ന സ്‌ഥാപനത്തിനാണ് വിമാനത്താവളങ്ങളുടെ ഉടമസ്‌ഥത കൈമാറിയിരുന്നത്.
ടൂറിസം മേഖലയെ വിപുലീകരിക്കാനും പത്തു വര്‍ഷത്തിനുള്ളില്‍ 330 ദശലക്ഷം സന്ദര്‍ശകരെ ആകര്‍ഷിക്കാനും വേണ്ടിയാണ് ഈ തീരുമാനമെന്ന് അധികൃതർ വ്യക്‌തമാക്കി. കൂടാതെ 2030ഓടെ ഓരോ വര്‍ഷവും രാജ്യത്തേക്കെത്തുന്നവരുടെ എണ്ണം മൂന്നിരട്ടിയാവുമെന്നാണ് അധികൃതരുടെ അനുമാനം. ഒപ്പം തന്നെ ഈ പദ്ധതിയുടെ ഭാഗമായി പിഐഎഫ്ന്റെ ഉടമസ്‌ഥതയില്‍ റിയാദില്‍ ഒരു പുതിയ വിമാനത്താവളം സ്‌ഥാപിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
Read also: മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറായി രാജീവ് കുമാർ; ഉടൻ ചുമതലയേൽക്കും