റിയാദ്: കോവിഡ് മഹാമാരി പൊട്ടിപുറപ്പെട്ട ശേഷം സൗദി അറേബ്യയിൽ ഇതുവരെ രോഗം സ്‌ഥിരീകരിച്ചവരുടെ എണ്ണം 3,70,278 ആയി. ഇതിൽ 3,61,515 പേർ കോവിഡ് മുക്‌തി നേടി. 6,402 പേർ മരിച്ചു.
ഞായറാഴ്‌ച ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ 317 പുതിയ കോവിഡ് കേസുകളാണ് സൗദിയിൽ റിപ്പോർട് ചെയ്‌തത്. ഇതിൽ പകുതിയും റിയാദിലാണ്. രാജ്യത്ത് 278 പേർ കോവിഡ് മുക്‌തരാകുകയും ചെയ്‌തിട്ടുണ്ട്. 5 മരണങ്ങളും പുതുതായി റിപ്പോർട് ചെയ്‌തു.
2,361 സജീവ കോവിഡ് രോഗികളാണ് നിലവിൽ രാജ്യത്തുള്ളത്. ഇതിൽ 408 പേർ ഗുരുതരാവസ്‌ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിൽസയിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്‌തികരമാണ്. രാജ്യത്തെ കോവിഡ് മുക്‌തി നിരക്ക് 97.6 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമായി തുടരുകയാണ്.
റിയാദ് (153), കിഴക്കൻ പ്രവിശ്യ (71), മക്ക (35), മദീന (18), അൽബാഹ (9), അൽഖസീം (6), അസീർ (6), ഹാഇൽ (5), അൽജൗഫ് (4), വടക്കൻ അതിർത്തി മേഖല (4), നജ്‌റാൻ (3), ജീസാൻ (2), തബൂക്ക് (2) എന്നിങ്ങനെയാണ് കഴിഞ്ഞ ദിവസം സൗദി അറേബ്യയിൽ സ്‌ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം.
Read also: പൊതു പരിപാടികൾക്ക് വിലക്ക്; അബുദാബിയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു