റിയാദ് : രാജ്യത്തെ തുറമുഖങ്ങളിലെ ജോലികളും സ്വദേശിവൽക്കരിക്കാൻ തീരുമാനിച്ച് സൗദി. തുറമുഖങ്ങളിലെ വിവിധ പ്രവർത്തനങ്ങൾ നടത്തുന്ന സ്വകാര്യ കമ്പനികളിലാണ് സ്വദേശി പൗരൻമാർക്കായി ജോലിയിൽ സംവരണം ഏർപ്പെടുത്താൻ തീരുമാനമായത്. ഇതിന്റെ ഭാഗമായി രാജ്യത്തെ ദമ്മാമിലെ കിങ് അബ്‍ദുൽ അസീസ് തുറമുഖത്ത് സ്വദേശിവൽക്കരണത്തിന് തുടക്കമായി.
തുറമുഖങ്ങളിലെ ജോലികളിൽ സ്വദേശിവൽക്കരണം നടപ്പാക്കുന്നതിനായി കമ്പനികൾ ഇതിനോടകം തന്നെ കരാറുകളിൽ ഒപ്പിട്ട് കഴിഞ്ഞു. സൗദി ഇന്റർനാഷണൽ പോർട്ട് കമ്പനി, അൽസാമിൽ മറൈൻ സർവീസസ് കമ്പനി, സൗദി ഡെവലപ്പ്മെന്റ്, എക്‌സ്‌പോർട്ട് സർവീസ് കമ്പനി എന്നീ കമ്പനികളാണ് ഇതിനോടകം കരാറിൽ ഒപ്പുവച്ചത്. ഓപ്പറേഷൻ വിഭാഗങ്ങളിലെ 39 തൊഴിൽ മേഖലകളാണ് സ്വദേശിവൽകരിക്കാൻ തീരുമാനമായത്.
കരാർ കാലയളവിൽ 900ത്തിലധികം ജോലികൾ സ്വദേശി വൽക്കരിക്കുക, തൊഴിൽ പരിശീലന വേളയിൽ വേതനം നൽകുക, തൊഴിൽ വിപണിയിലെ സ്വദേശികളായ യുവാക്കളുടെയും യുവതികളുടെയും കഴിവുകളും മറ്റും കണക്കിലെടുത്ത് ജോലിക്ക് പ്രാപ്‍തരാക്കുക തുടങ്ങിയ കാര്യങ്ങളാണ് കരാറിൽ ഉൾപ്പെടുന്നത്.
Read also : ആധാർ-പാൻ കാർഡ് ബന്ധിപ്പിക്കൽ; സമയപരിധി നീട്ടി കേന്ദ്രസർക്കാർ