റിയാദ്: സൗദിയില്‍ കോവിഡിന്റെ സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന ഭൂരിഭാഗം നിയന്ത്രണങ്ങളും നീക്കിയത് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. പൊതു സ്‌ഥലങ്ങളില്‍ മാസ്‌ക് ഉപയോഗിക്കേണ്ടതില്ല. എല്ലാ പരിപാടികളിലും പരമാവധി ആളുകളെ പങ്കെടുപ്പിക്കാം.
എന്നാല്‍ അടച്ചിട്ട ഇടങ്ങളിലും ഹാളുകളിലും മാസ്‌ക് വേണം. ഓഫിസുകളിലും മാസ്‌ക് ധരിച്ചിരിക്കണം. ഉംറക്കും ഹറമിലെ നമസ്‌കാരത്തിനുമുള്ള പെര്‍മിറ്റ് എടുക്കുന്ന രീതി തുടരും. ഹാളുകളും ഓഡിറ്റോറിയങ്ങളും പൂര്‍ണ ശേഷിയില്‍ ഉപയോഗിക്കാം. വാഹനങ്ങളിലും പൊതു സ്‌ഥലങ്ങളിലും ഇനി സാമൂഹിക അകലം വേണ്ടതില്ല.
മക്കയിലും മദീനയിലും എല്ലാ വിശ്വാസികള്‍ക്കും പ്രവേശനത്തിനും ഇന്ന് മുതല്‍ അനുമതിയുണ്ട്. പള്ളികളില്‍ പ്രോട്ടോകോളുകള്‍ കര്‍ശനമായി തുടരാന്‍ നിര്‍ദ്ദേശമുണ്ട്. അതേസമയം, ഇന്ത്യക്കാരുടെ മടക്കയാത്രയില്‍ കാത്തിരിപ്പ് തുടരുകയാണ്. വിമാന സര്‍വീസുകള്‍ തുറന്നേക്കുമെന്നാണ് പ്രവാസികളുടെ പ്രതീക്ഷ.
Kerala News: രക്ഷാ പ്രവർത്തനത്തിന് മൽസ്യ തൊഴിലാളികളും; പത്തനംതിട്ടയിൽ ഏഴു വള്ളങ്ങൾ എത്തി