റിയാദ് : കോവിഡ് വ്യാപനത്തെ തുടര്‍ന്ന് വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഉംറ തീര്‍ഥാടകരുടെ വരവ് താല്‍ക്കാലികമായി നിര്‍ത്തി വെച്ചതായി സൗദി അറിയിച്ചു. ഹജ്‌ജ്, ഉംറ സൗദി ദേശീയ സമിതി അധ്യക്ഷന്‍ മാസിന്‍ ദറാറാണ് ഇക്കാര്യം വ്യക്‌തമാക്കിയത്. നിലവില്‍ വിവിധ രാജ്യങ്ങളില്‍ ജനിതക മാറ്റമുള്ള കോവിഡ് വൈറസ് വ്യാപിക്കുന്നത് കണക്കിലെടുത്ത് അന്താരാഷ്‌ട്ര വിമാന സര്‍വീസുകള്‍ നിര്‍ത്തിയതിന് പിന്നാലെയാണ് ഉംറ തീര്‍ഥാടകരുടെ വരവും താല്‍ക്കാലികമായി നിര്‍ത്തിയത്.
ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ തീര്‍ഥാടകരുടെ വിലക്ക് തുടരുമെന്നും അധികൃതര്‍ വ്യക്‌തമാക്കിയിട്ടുണ്ട്. വിലക്ക് നീക്കിയ ശേഷം ഈയാഴ്‌ച ഉംറ തീര്‍ഥാടനത്തിന് വരാന്‍ നിശ്‌ചയിച്ചിരുന്നവര്‍ക്ക് വരാനുള്ള അവസരം ഒരുക്കും. ഇതിനായി ഉംറ ഏജന്‍സികളുമായി സഹകരിച്ച് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്‌തമാക്കി. നിലവില്‍ വിദേശത്ത് നിന്നും ഉംറ തീര്‍ഥാടനത്തിനായി എത്തിയ 300ഓളം പേരാണ് മക്കയില്‍ ഉള്ളത്.
Read also : ബഹ്‌റൈൻ യുദ്ധ വിമാനങ്ങൾ വ്യോമാതിർത്തി ലംഘിച്ചതായി ഖത്തർ; യുഎന്നിന് പരാതി നൽകി