റിയാദ്: സൗദി അറേബ്യയിൽ കൂടുതൽ തൊഴിൽ മേഖലകളിൽ കൂടി സ്വദേശിവൽക്കരണം നടപ്പിലാക്കാൻ നീക്കവുമായി അധികൃതർ. വ്യോമയാന രംഗത്തെ ജോലികൾ, കണ്ണട രംഗവുമായി ബന്ധപ്പെട്ട ജോലികൾ, വാഹന പീരിയോഡിക് പരിശോധന (ഫഹസ്) ജോലികൾ, തപാൽ ഔട്ട്‍ലെറ്റുകളിലെ ജോലികൾ, പാഴ്സൽ ട്രാൻസ്‍പോർട്ട് ജോലികൾ, കസ്‌റ്റമർ സര്‍വീസസ് ജോലികൾ തുടങ്ങിയ 6 തൊഴിൽ മേഖലകളിൽ കൂടി സ്വദേശിവൽക്കരണം നടപ്പാക്കാനാണ് അധികൃതരുടെ തീരുമാനം.
33,000 ല്‍ അധികം തൊഴിലവസരങ്ങളാണ് സ്വദേശികള്‍ക്കായി നിലവിൽ ലക്ഷ്യമിടുന്നത്. ഇതോടെ നിരവധി പ്രവാസികളുടെ തൊഴിൽ നഷ്‌ടമാകും. അസിസ്‌റ്റന്റ് പൈലറ്റ്, എയർ ട്രാഫിക് കൺട്രോളർ, എയർ ട്രാൻസ്‍പോർട്ടർ, വിമാന പൈലറ്റുമാർ, എയർഹോസ്‍റ്റസ് എന്നീ തൊഴിലുകളാണ് വ്യോമയാന രംഗത്ത് സ്വദേശിവൽക്കരിക്കുന്നത്. കൂടാതെ വ്യോമയാന തൊഴിലുകളിൽ അഞ്ചോ അതിലധികമോ ജീവനക്കാരെ നിയമിക്കുന്ന എല്ലാ സ്വകാര്യ സ്‌ഥാപനങ്ങൾക്കും തീരുമാനം ബാധകമാണ്.
കണ്ണട രംഗവുമായി ബന്ധപ്പെട്ട മെഡിക്കൽ ഒപ്റ്റിക്‌സ് ടെക്നീഷ്യൻ, ഫിസിക്കൽ ലബോറട്ടറി ടെക്നീഷ്യൻ, ലൈറ്റ് ആൻഡ് ഒപ്റ്റിക്‌സ്, ഒപ്റ്റിക്കൽ ടെക്നീഷ്യൻ എന്നീ ജോലികളാണ് സ്വദേശിവൽക്കരിക്കുക. കൂടാതെ തപാൽ, പാഴ്‌സൽ ഗതാഗത കേന്ദ്രങ്ങളിലെ 14 വിഭാഗം ജോലികൾ സ്വദേശിവൽക്കരിക്കും.
Read also: അഭയ കേസ് പ്രതികളുടെ ജാമ്യം; സിബിഐക്ക് എതിരെ ജോമോൻ പുത്തൻപുരയ്‌ക്കൽ