പാലക്കാട്: സൈലന്റ് വാലി സൈരന്ദ്രിയിൽ കാണാതായ വാച്ചർ രാജനായുള്ള തിരച്ചിൽ നാളെയോടെ അവസാനിപ്പിച്ചേക്കും. കഴിഞ്ഞ രണ്ടാഴ്‌ചയായി സൈലന്റ് വാലി വനത്തിൽ നടത്തുന്ന തെരച്ചിലിൽ പ്രയോജനമില്ലെന്നാണ് വനം വകുപ്പിന്റെ വിലയിരുത്തൽ. അതിനാൽ സൈലന്റ് വാലി വനത്തിലെ തിരച്ചിലവസാനിപ്പിച്ച് തമിഴ്‌നാട് മൂക്കുത്തി നാഷണൽ പാർക്കിലെ തിരച്ചിൽ തുടരാനാണ് നീക്കം.
എഴുപതോളം ക്യാമറകൾ പരിശോധിച്ചിട്ടും രാജനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇതേ തുടർന്നാണ് സൈലന്റ് വാലി വനത്തിൽ നടത്തുന്ന തിരച്ചിൽ അവസാനിപ്പിക്കാൻ ഒരുങ്ങുന്നത്. രണ്ടാഴ്‌ചയായി നടത്തിയ അന്വേഷണത്തിൽ വന്യജീവി ആക്രമണ സാധ്യതകൾ ഇല്ലെന്നാണ് വനംവകുപ്പിന്റെ വിലയിരുത്തൽ. കൂടാതെ രാജന്റെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും ഒരു വിവരവും ലഭിച്ചിരുന്നില്ല.
അഗളി ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലാണ് നിലവിൽ രാജനായുള്ള അന്വേഷണം നടക്കുന്നത്. കൂടാതെ അന്വേഷണത്തിൽ തമിഴ്‌നാട് പോലീസിന്റെ സഹായം തേടാനും തീരുമാനമായിരുന്നു.
Read also: പ്രതിമാസം ലക്ഷങ്ങൾ ചെലവ്; വൈദ്യുതി ഭവന് വാടക കെട്ടിടത്തിൽ നിന്ന് മോചനം