മലപ്പുറം: പൊന്നാനിയില്‍ നിന്ന് മൽസ്യ ബന്ധനത്തിന് പോയ മൂന്ന് മൽസ്യ തൊഴിലാളികളെ കണ്ടെത്താന്‍ തിരച്ചില്‍ തുടങ്ങി. വെള്ളിയാഴ്‌ച മീന്‍ പിടിക്കാനായി പോയ ഇവരുടെ വള്ളം ഇതുവരെ തിരിച്ചെത്തിയിട്ടില്ല. തീര രക്ഷാസേനയുടെ കപ്പലും ഹെലികോപ്‍ടറും ഉള്‍പ്പടെ തിരച്ചിലില്‍ പങ്കെടുക്കുന്നുണ്ട്.
ചെറിയ ഫൈബര്‍ വള്ളത്തിലാണ് ഇവര്‍ പോയത്. അതിനാൽ കൂടുതല്‍ ഉള്‍ക്കടലിലേക്ക് പോകാനുള്ള സാധ്യത ഇല്ലാത്തതിനാൽ തീരത്തോട് ചേര്‍ന്ന മേഖലകളിലാണ് തിരച്ചില്‍ നടത്തുന്നത്. പൊന്നാനി അഴീക്കല്‍ സ്വദേശി കളരിക്കല്‍ ബദറു, ജമാല്‍, നാസര്‍ എന്നിവരെയാണ് കടലില്‍ കാണാതായിരിക്കുന്നത്.
വെള്ളിയാഴ്‌ച ഉച്ചയ്‌ക്കാണ് മൽസ്യ ബന്ധനത്തിനായി ഒവിഎം എന്ന ചെറിയ ഫൈബര്‍ വള്ളത്തില്‍ ഇവര്‍ പുറപ്പെടുന്നത്. ശനിയാഴ്‌ച ഉച്ചയ്‌ക്ക് ഇവര്‍ തിരിച്ചെത്തേണ്ടതായിരുന്നു. എന്നാല്‍ ശനിയാഴ്‌ച ഏറെ വൈകിയിട്ടും ഇവര്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്നാണ് വള്ളത്തിന്റെ ഉടമയും കാണാതായവരുടെ ബന്ധുക്കളും ഫിഷറീസ് വകുപ്പിനെ സമീപിച്ചത്.
National News: തൊഴിൽരഹിതർക്കുള്ള വേതനത്തിൽ വർധന; പ്രഖ്യാപനവുമായി തെലങ്കാന സർക്കാർ