ബിഹാറില്‍ രണ്ടാംഘട്ട തിരഞ്ഞെടുപ്പ് ആരംഭിച്ചു; ജനവിധി തേടി പ്രമുഖര്‍

By Syndicated , Malabar News
Bihar_election_Malabar news
Ajwa Travels

പാറ്റ്‌ന: ബിഹാര്‍ തെരഞ്ഞെടുപ്പിലെ ഏറ്റവും നിര്‍ണായകമായ രണ്ടാം ഘട്ടത്തില്‍ വോട്ടെടുപ്പ് രാവിലെ ഏഴുമണിയോടെ ആരംഭിച്ചു. ഒക്‌ടോബര്‍ ഒന്നിനായിരുന്നു ഒന്നാം ഘട്ട വോട്ടെടുപ്പ്. 71 മണ്ഡലങ്ങളിലേക്കു നടന്ന ആദ്യഘട്ട വോട്ടെടുപ്പില്‍ 53.54 ശതമാനം പോളിങ് രേഖപ്പെടുത്തിയിരുന്നു. ബിഹാര്‍ തിരഞ്ഞെടുപ്പ് കൂടാതെ പത്ത് സംസ്‌ഥാനങ്ങളിലായി 54 നിയമസഭാ സീറ്റുകളിലേക്ക് ഇന്ന് ഉപതിരഞ്ഞെടുപ്പും നടക്കുന്നുണ്ട്.

ആര്‍ജെഡി നേതാവും മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്‌ഥാനാര്‍ഥിയുമായ തേജസ്വി യാദവ് ആണ് മല്‍സരരംഗത്തുള്ള പ്രധാനികളില്‍ ഒരാള്‍. തേജസ്വിയുടെ മൂത്ത സഹോദരന്‍ തേജ് പ്രതാപ് യാദവ് മാഹുവ മണ്ഡലത്തില്‍നിന്ന് മാറി സമസ്‌തിപുര്‍ ജില്ലയിലെ ഹസന്‍പുരില്‍ മല്‍സര രംഗത്തുണ്ട്. പ്ളൂരല്‍സ് പാര്‍ട്ടി നേതാവ് പുഷ്‌പം പ്രിയ ചൗധരി, ശത്രുഘന്‍ സിന്‍ഹയുടെ മകന്‍ കോണ്‍ഗ്രസിലെ ലവ് സിന്‍ഹ എന്നിവര്‍ ജനവിധി തേടുന്ന ബങ്കിപ്പുര്‍, സംസ്‌ഥാന മന്ത്രി നന്ദ് കിഷോര്‍ യാദവ് മല്‍സരിക്കുന്ന പാറ്റ്‌ന സാഹിബ് എന്നിവ വാശിയേറിയ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളാണ്. ബിഹാറില്‍ നവംബര്‍ ഏഴിനാണ് മൂന്നാംഘട്ടം. നവംബര്‍ പത്തിനാണ് വോട്ടെണ്ണല്‍

Read also: മധ്യപ്രദേശില്‍ ഇന്ന് വിധി നിര്‍ണയം; തിരഞ്ഞെടുപ്പ് 28 സീറ്റുകളിലേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE