ചെന്നൈ: തമിഴ്‌നാട്ടില്‍ പുഴയിൽ കുളിക്കാനിറങ്ങിയ ഏഴ് പെണ്‍കുട്ടികള്‍ മുങ്ങിമരിച്ചു. എ മോനിഷ (16), ആര്‍ പ്രിയദര്‍ശിനി (15), സഹോദരി ആര്‍ ദിവ്യ ദര്‍ശിനി (10), എം നവനീത (18), കെ പ്രിയ (18), എസ് സംഗവി (16), എം സുമുദ (18) എന്നിവരാണ് മരിച്ചത്. കെടിലാം പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ ആയിരുന്നു അപകടം.
ഞായറാഴ്‌ച ഉച്ചയ്‌ക്ക് 12.45ഓടെയാണ് അപകടം നടന്നത്. നെല്ലിക്കുപ്പത്തിനടുത്തുള്ള ഗ്രാമത്തിൽ നിന്നെത്തിയ സംഘത്തിലെ പെൺകുട്ടികൾക്കാണ് ദാരുണാന്ത്യം.
നദിയിലെ നീരൊഴുക്ക് ക്രമാതീതമായി വർധിച്ചതോടെ തടയണയ്‌ക്ക് സമീപത്തെ ചുഴിയില്‍പ്പെട്ട രണ്ട് കുട്ടികളെ രക്ഷിക്കുന്നതിനിടെയാണ് മറ്റുള്ളവരും അപകടത്തില്‍പ്പെട്ടതെന്നാണ് പ്രാഥമിക വിവരം. അപകടത്തിൽപെട്ടവരെ കടലൂർ സർക്കാർ ജനറൽ ആശുപത്രിയിൽ എത്തിച്ചുെവങ്കിലും ഏഴ് പേരും മരണപ്പെട്ടിരുന്നു. സംഭവത്തിൽ നെല്ലിക്കുപ്പം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Most Read: ഹരിത വാതകത്തിന്റെ പ്രചാരണത്തിന് രാജ്യം പ്രതിജ്‌ഞാബദ്ധം; പ്രധാനമന്ത്രി