എസ്എഫ്ഐ- കെഎസ്‌യു സംഘർഷം; തോട്ടട ഐടിഐ അനിശ്‌ചിത കാലത്തേക്ക് അടച്ചു

ക്യാമ്പസിൽ കെഎസ്‌യു പ്രവർത്തകർ കൊടിമരം സ്‌ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ദിവസങ്ങളായി തർക്കം നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ ദിവസം സ്‌ഥാപിച്ച കൊടിമരം എസ്എഫ്ഐ പ്രവർത്തകർ പിഴുതെറിഞ്ഞതായി പരാതിയുണ്ടായിരുന്നു.

By Senior Reporter, Malabar News
SFI-KSU clash Govt. ITI Kannur
Rep. Image
Ajwa Travels

കണ്ണൂർ: കൊടിമരം നശിപ്പിച്ചതുമായി ബന്ധപ്പെട്ട് ഉടലെടുത്ത എസ്എഫ്ഐ- കെഎസ്‌യു സംഘർഷത്തെ തുടർന്ന് കണ്ണൂർ തോട്ടട ഐടിഐ അനിശ്‌ചിത കാലത്തേക്ക് അടച്ചു. സംഘർഷത്തിൽ ഇരു വിഭാഗത്തിലുമുള്ള പത്തോളം പ്രവർത്തകർക്ക് പരിക്കേറ്റു.

ക്യാമ്പസിൽ കെഎസ്‌യു പ്രവർത്തകർ കൊടിമരം സ്‌ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ദിവസങ്ങളായി തർക്കം നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ ദിവസം സ്‌ഥാപിച്ച കൊടിമരം എസ്എഫ്ഐ പ്രവർത്തകർ പിഴുതെറിഞ്ഞതായി പരാതിയുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് എസ്എഫ്ഐ- കെഎസ്‌യു പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷം എടക്കാട് പോലീസെത്തിയാണ് പരിഹരിച്ചത്.

കൊടിമരം നശിപ്പിച്ചതുമായി ബന്ധപ്പെട്ട് പ്രിൻസിപ്പലിന് പരാതി നൽകാനെത്തിയ തങ്ങളെ യാതൊരു പ്രകോപനവുമില്ലാതെ എസ്എഫ്ഐ ആക്രമിക്കുകയായിരുന്നു എന്ന് കെഎസ്‌യു ആരോപിച്ചു. രണ്ടാമത് സ്‌ഥാപിച്ച കൊടിമരവും എസ്എഫ്ഐ നശിപ്പിച്ചുവെന്നും കെഎസ്‌യു പറയുന്നു.

എന്നാൽ, ക്യാമ്പസിൽ പുറമെ നിന്നുള്ളവരുടെ കൂടെ എത്തിയ കെഎസ്‌യു പ്രവർത്തകർ തങ്ങളെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു എന്ന് എസ്എഫ്ഐ പ്രവർത്തകർ ആരോപിക്കുന്നു. എസ്എഫ്ഐയുടെ അഞ്ച് പ്രവർത്തകർ കണ്ണൂർ ജില്ലാ ആശുപത്രിയിലും കണ്ണൂർ എകെജി ആശുപത്രിയിലുമായി ചികിൽസയിലാണ്.

സംഘർഷത്തിൽ പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഐടിഐ കെഎസ്‌യു യൂണിറ്റ് പ്രസിഡണ്ട് മുഹമ്മദ് റിബിനിന് നട്ടെല്ലിന് പരിക്കുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. മറ്റു നാല് കെഎസ്‌യു പ്രവർത്തകർ ജില്ലയിലെ വിവിധ ആശുപത്രികളിലായി ചികിൽസയിലാണ്.

Most Read| സംസ്‌ഥാനത്ത്‌ വാഹന രജിസ്‌ട്രേഷൻ ഇനി ഏത് ആർടി ഓഫീസിലും ചെയ്യാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE