പത്തനംതിട്ട: തുലാമാസ പൂജകൾക്കായി ശബരിമല നദ തുറന്നു. ക്ഷേത്ര തന്ത്രി കൺഠരർ രാജീവരുടെ മുഖ്യ കാർമികത്വത്തിൽ ക്ഷേത്ര മേൽശാന്തി എ.കെ സുധീർ നമ്പൂതിരി ശ്രീകോവിൽ നട തുറന്ന് ദീപങ്ങൾ തെളിയിച്ച ശേഷം 7.30 ആയപ്പോഴേക്കും നട അടച്ചു. ഇന്ന് പ്രത്യേക പൂജകൾ ഉണ്ടായിരുന്നില്ല.
ശബരി മല, മാളികപ്പുറം മേൽശാന്തിമാരുടെ നറുക്കെടുപ്പ് നാളെയാണ് നടക്കുന്നത്. ഇതിനായി പന്തളം കൊട്ടാരത്തിൽ നിന്ന് കൗശിക് വർമയും ഋഷികേശ് വർമയും സന്നിധാനത്തേക്ക് യാത്ര തിരിച്ചിട്ടുണ്ട്. നാളെ രാവിലെ 8 മണിക്കാണ് തെരഞ്ഞെടുപ്പ് നടക്കുക.
Read Also: ലാവലിന്‍ കേസ് നവംബര്‍ അഞ്ചിന് പരിഗണിക്കും
2011 ലെ സുപ്രീം കോടതി നിർദ്ദേശപ്രകാരമാണ് പന്തളം കൊട്ടാരം വലിയ തമ്പുരാൻ നിർദ്ദേശിക്കുന്നവരെ നറുക്കെടുപ്പിനായി അയച്ചു തുടങ്ങിയത്. നാളെ നറുക്കിട്ടെടുക്കുന്നത് ശബരിമലയിലും മാളികപ്പുറത്തും വരുന്ന ഒരു വർഷക്കാലം മേൽശാന്തിയായി ചുമതല വഹിക്കേണ്ടവരെയാണ്. ശബരിമല മേൽശാന്തിയെ കൗശിക് വർമയും മാളികപ്പുറം മേൽശാന്തിയെ ഋഷികേശ് വർമയും തെരഞ്ഞെടുക്കും.