ന്യൂഡെൽഹി: എസ് എന്‍ സി ലാവലിന്‍ കേസ് സുപ്രീംകോടതി നവംബര്‍ അഞ്ചിന് പരിഗണിക്കും. കേസ് രണ്ടാഴ്‌ചത്തേക്ക് മാറ്റി വെക്കണമെന്ന് ആവശ്യപ്പെട്ട് സി ബി ഐ അപേക്ഷ നല്‍കിയിരുന്നു. തെളിവുകളും രേഖകളും ഹാജരാക്കുന്നതിനാണ് സി ബി ഐ രണ്ടാഴ്‌ചത്തെ സമയം ആവശ്യപ്പെട്ടത്.
അടിയന്തിര പ്രാധാന്യം ഉള്ള കേസ് എന്നാണ് സി ബി ഐ ആദ്യം കോടതിയില്‍ വാദിച്ചത്. എന്നാല്‍ പിന്നീട് സമയം നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നല്‍കുകയായിരുന്നു. ജസ്‌റ്റിസ് യു ലളിത് അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. രണ്ട് കോടതികള്‍ പ്രതികളെ വെറുതെ വിട്ട കേസ് ആയതിനാല്‍ ശക്‌തമായ തെളിവുകളുമായ് മാത്രമേ സുപ്രീം കോടതിയെ സമീപിക്കാവൂ എന്ന് സി ബി ഐയോട് കോടതി നിര്‍ദേശിച്ചിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ ഊര്‍ജ സെക്രട്ടറി കെ മോഹനചന്ദ്രന്‍, ജോയിന്റ് സെക്രട്ടറി എ ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്‌തരാക്കിയ ഹൈക്കോടതി വിധിക്കെതിരെയാണ് സി ബി ഐ അപ്പീല്‍ നല്‍കിയത്.
Read also: യുഡിഎഫിന്റെ ശക്തിക്ക് കോട്ടം തട്ടിയിട്ടില്ല; മുരളീധരന് മറുപടിയുമായി മുല്ലപ്പള്ളി