കൊച്ചി: വഴിയോരത്ത് ബിരിയാണി വിറ്റ് ഉപജീവനം നടത്തി വന്നിരുന്ന ട്രാന്‍സ്‌ജെന്‍ഡറായ സജനക്കും സുഹൃത്തുക്കള്‍ക്കും ഒരു കൂട്ടം സാമൂഹ്യ വിരുദ്ധരില്‍ നിന്നും ആക്രമണം നേരിടേണ്ടി വന്ന സംഭവത്തില്‍ നടപടിക്ക് ഉത്തരവിട്ടതായി ആരോഗ്യമന്ത്രി കെ കെ ശൈലജ. ആവശ്യമായ സഹായവും സുരക്ഷയും ഉറപ്പ് നല്‍കിയതായും മന്ത്രി വ്യക്‌തമാക്കി.
സാമൂഹ്യനീതി വകുപ്പിന്റെ ഭാഗമായി കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ വി കെയര്‍ പദ്ധതിയിലൂടെ സജനക്ക് അടിയന്തര സാമ്പത്തിക സഹായം നല്‍കും. സമൂഹത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്‌തികളും തുല്യ അവകാശമുള്ള പൗരൻമാരാണ്. അവര്‍ക്കു നേരെയുള്ള അവഹേളനം കണ്ടു നില്‍ക്കില്ല. അക്രമികള്‍ക്ക് എതിരെ നടപടികള്‍ സ്വീകരിക്കുന്നതോടൊപ്പം സജനക്കും സുഹൃത്തുക്കള്‍ക്കും സ്വന്തമായി ജോലി ചെയ്‌തു അന്തസോടെ ജീവിക്കാനുള്ള അവസരം സര്‍ക്കാര്‍ ലഭ്യമാക്കുമെന്നും കെ കെ ശൈലജ വ്യക്‌തമാക്കി.
കൊച്ചി ഇരുമ്പനത്ത് വഴിയരികില്‍ ബിരിയാണിയും ഊണും പൊതിയിലാക്കി വിറ്റ് ഉപജീവനം കണ്ടെത്തി ജീവിക്കുന്ന സജനയെയും സുഹൃത്തുക്കളെയും കച്ചവടം ചെയ്യാന്‍ പോലും സമ്മതിക്കാതെ ഒരുകൂട്ടര്‍ ഉപദ്രവിക്കുന്നു എന്നായിരുന്നു പരാതി. ഇത് സംബന്ധിച്ച് പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും വിഷയത്തില്‍ കാര്യമായ ഇടപെടല്‍ അവര്‍ നടത്തിയില്ലെന്നും സജന സമൂഹ മാദ്ധ്യമത്തില്‍ പോസ്‌റ്റ്
ചെയ്‌ത വീഡിയോയില്‍ ആരോപിച്ചിരുന്നു.
Read also: ‘അന്തസ്സായി ജോലിയെടുത്ത് ജീവിക്കാനും സമ്മതിക്കില്ലേ’; കണ്ണീരോടെ ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി