ചെന്നൈ : രാജ്യത്ത് പ്രതിദിനം കുതിച്ചുയരുന്ന ഇന്ധനവില നിയന്ത്രിക്കേണ്ട ഉത്തരവാദിത്വം കേന്ദ്ര സർക്കാരിനാണെന്ന് വ്യക്‌തമാക്കി കോൺഗ്രസ് എംപി ശശി തരൂർ. കൂടാതെ ഇന്ധനവില നിയന്ത്രിക്കേണ്ടത് സംസ്‌ഥാന സർക്കാറുകൾ അല്ലെന്നും അദ്ദേഹം പറഞ്ഞു. തമിഴ്‌നാട് കോൺഗ്രസ് കമ്മിറ്റി ആസ്‌ഥാനമായ സത്യമൂർത്തി ഭവനിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്‌തമാക്കിയത്.
ഇന്ധനത്തിന് മേലുള്ള നികുതി സംസ്‌ഥാന സർക്കാറുകൾ കുറയ്‌ക്കണമെന്ന് പ്രതീക്ഷിക്കുന്നത് അനീതിയാണെന്നും, ഇന്ധനവിലക്കൊപ്പം കേന്ദ്രസർക്കാർ ചുമത്തുന്ന സെസിന്റെ 96 ശതമാനവും കേന്ദ്ര സർക്കാരിനാണെന്ന് ഓർക്കണമെന്നും ശശി തരൂർ വ്യക്‌തമാക്കി. കൂടാതെ വിവിധ സംസ്‌ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ഇന്ധനവില 40 ശതമാനം വർധിപ്പിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ധനവിലയിൽ പ്രതിദിനം വർധന ഉണ്ടാകുന്നതോടെ പച്ചക്കറികൾ, പഴങ്ങൾ, പയറുവർഗങ്ങൾ, മറ്റ് അവശ്യ ഗാർഹിക വസ്‌തുക്കൾ എന്നിവയുടെ വിലയും ഉയരുകയാണ്. കൂടാതെ വിലക്കയറ്റം ചെറുക്കുന്നതിനായി മോദി സർക്കാർ നിലവിൽ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് ശശി തരൂർ എംപി കുറ്റപ്പെടുത്തുകയും ചെയ്‌തു.
Read also : എൽജെഡിയിൽ വിമത നീക്കം; ശ്രേയാംസിന് എതിരെ ഒരു വിഭാഗം നേതാക്കൾ ഡെൽഹിയിൽ