കോട്ടാംപറമ്പിലെ 2 കിണറുകളില്‍ ഷിഗെല്ല സാന്നിധ്യം; രോഗലക്ഷണങ്ങളോടെ 39 പേര്‍ ചികില്‍സയില്‍

By Staff Reporter, Malabar News
Shigella_Thrissur
Representational Image
Ajwa Travels

കോഴിക്കോട്: രണ്ടു കിണറുകളില്‍ ഷിഗെല്ല ബാക്‌ടീരിയയുടെ സാന്നിധ്യം കണ്ടതായി പ്രാഥമിക വിവരം. മായനാട് കോട്ടാംപറമ്പ് ഭാഗത്തെ കിണറുകളിലാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയതെന്നാണ് അറിയുന്നത്. പ്രദേശത്ത് ഷിഗെല്ല ബാധ റിപ്പോര്‍ട്ട് ചെയ്‌തതിനെ തുടര്‍ന്ന് കോര്‍പറേഷന്‍ ആരോഗ്യ വിഭാഗം മലാപ്പറമ്പിലെ റീജനല്‍ അനലിറ്റിക്കല്‍ ലാബിലേക്ക് 5 കിണറുകളിലെ വെള്ളം പരിശോധനക്കായി അയച്ചിരുന്നു.

പരിശോധനയുടെ അന്തിമ റിപ്പോര്‍ട്ട് 4 ദിവസം കഴിഞ്ഞാകും ലഭ്യമാകുക. അതേസമയം പ്രദേശത്തെ നാനൂറോളം കിണറുകളില്‍ അധികൃതര്‍ ഇതിനകം സൂപ്പര്‍ ക്‌ളോറിനേഷന്‍ നടത്തി. ഇതില്‍ സാംപിള്‍ എടുത്ത കിണറുകളും ഉള്‍പ്പെടും.

ഇതിനോടകം 9 പേര്‍ക്കാണ് ജില്ലയില്‍ ഷിഗെല്ല സ്‌ഥിരീകരിച്ചത്. മാത്രവുമല്ല കോട്ടാംപറമ്പ് പ്രദേശത്ത് ഷിഗെല്ല ലക്ഷണങ്ങളോടെ 39 പേരാണ് വീടുകളില്‍ ചികില്‍സയിലുള്ളത്.

രോഗവ്യാപനത്തിന്റെ ഉറവിടം ഇനിയും വ്യക്‌തമല്ലാത്ത സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ഡയറക്‌ടറേറ്റില്‍ നിന്നുള്ള ഡോ. എഎല്‍ സച്ചിന്‍, ഡോ. നിഖില്‍ മേനോന്‍ എന്നിവര്‍ ഇന്നലെയും പ്രദേശത്ത് പരിശോധന നടത്തിയിരുന്നു.

അതേസമയം കോര്‍പറേഷനും എന്‍എച്ച്എമ്മും ചേര്‍ന്ന് കോട്ടാംപറമ്പില്‍ ഇന്നു തുടര്‍ മെഡിക്കല്‍ ക്യാംപ് നടത്തും. രാവിലെ 10ന് ആരംഭിക്കുന്ന ക്യാംപില്‍ പങ്കെടുക്കാന്‍ കഴിഞ്ഞ ദിവസം രോഗലക്ഷണങ്ങള്‍ കാണപ്പെട്ടവരോടും നിര്‍ദേശിച്ചിട്ടുണ്ട്. രോഗലക്ഷണങ്ങള്‍ കാണപ്പെട്ടവര്‍ക്ക് ഇന്നലെ അധികൃതര്‍ മരുന്നു നല്‍കിയിരുന്നു.

Malabar News: സിപിഐഎം-മുസ്‌ലിംലീഗ് സംഘര്‍ഷം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE