ശിവശങ്കർ ജയിലിലേക്ക്; ജാമ്യഹരജി ചൊവ്വാഴ്‌ച പരിഗണിക്കും; 26 വരെ റിമാൻഡിൽ

By News Desk, Malabar News
shivashankers Shivshankar jailed; Bail plea to be heard on Tuesday; Remanded till 26
M.Shivashankar
Ajwa Travels

കൊച്ചി: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് കസ്‌റ്റഡിയിലെടുത്ത മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ നവംബർ 26 വരെ റിമാൻഡ് ചെയ്‌തു. ജുഡീഷ്യൽ കസ്‌റ്റഡിയിൽ റിമാൻഡ് ചെയ്യണമെന്ന ഇഡിയുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. എറണാകുളം ജില്ലാ ജയിലിലേക്കാണ് ശിവശങ്കറിനെ മാറ്റുക. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ശിവശങ്കറിനെ റിമാൻഡ് ചെയ്‌തത്‌. അതേസമയം, ശിവശങ്കറിന്റെ ജാമ്യഹരജിയിൽ ചൊവ്വാഴ്‌ച വിധി പറയും.

സ്വർണക്കടത്തിന് മുമ്പും ശിവശങ്കറും സ്വപ്‌നയും ചേർന്ന് കുറ്റകൃത്യങ്ങൾ നടത്തിയിട്ടുണ്ടെന്ന് ഇഡി കോടതിയിൽ വ്യക്‌തമാക്കിയിരുന്നു. കുറ്റകൃത്യങ്ങളിൽ സ്വപ്‌നാ സുരേഷിന് ലഭിച്ച പണം ഒളിപ്പിക്കാൻ ശിവശങ്കർ സഹായിച്ചെന്നും ജാമ്യഹരജിയെ എതിർത്തുകൊണ്ട് അഡീഷണൽ സോളിസിറ്റർ ജനറൽ സൂര്യ പ്രകാശ് പി റാവു കോടതിയിൽ വാദിച്ചു.

സ്വപ്‌ന ഒരു മുഖംമൂടി മാത്രമാണെന്നും പിന്നിൽ ശിവശങ്കറാണെന്നും ഇഡി കോടതിയിൽ പറഞ്ഞിരുന്നു. ലോക്കറിലുണ്ടായിരുന്ന പണം ശിവശങ്കറിന്റേത് കൂടിയാണ്. ആ പണം സ്വന്തം താൽപര്യങ്ങൾക്കനുസരിച്ച് ചെലവഴിക്കാനാണ് ശിവശങ്കർ ശ്രമിച്ചതെന്നും ഇഡി കോടതിയിൽ വ്യക്‌തമാക്കി. നിർണായകമായ തെളിവുകൾ മുദ്ര വെച്ച കവറിൽ കൈമാറാമെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു. ശിവശങ്കറിനെതിരെ അഴിമതി നിരോധന നിയമ പ്രകാരമുള്ള കുറ്റങ്ങളും നിലനിൽക്കുമെന്ന് അഭിഭാഷകൻ കോടതിയിൽ വ്യക്‌തമാക്കി.

ശിവശങ്കറിന്റെ കസ്‌റ്റഡി കാലാവധി ഇന്നലെ അവസാനിച്ചിരുന്നു. തുടർന്ന് ഒരു ദിവസത്തേക്ക് കൂടി പ്രിൻസിപ്പൽ സെഷൻസ് കോടതി കസ്‌റ്റഡി നീട്ടി നൽകുകയായിരുന്നു. ശിവശങ്കറിന്‌ ജാമ്യം നൽകരുതെന്ന് ആവശ്യപ്പെട്ട് 32 പേജുള്ള എതിർപ്പ് സത്യവാങ് മൂലവും ഇഡി കോടതിയിൽ സമർപ്പിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE