ഗോവ: ഐഎസ്എല്ലിന്റെ ഏഴാം സീസണിലെ രണ്ടാം ദിവസം ശക്‌തരായ മുംബൈ സിറ്റിക്ക് നോർത്ത് ഈസ്‌റ്റ് യുണൈറ്റഡിന് എതിരെ ഒരു ഗോളിന്റെ തോൽവി. സീസണിലെ ആദ്യ ചുവപ്പ് കാർഡ് കണ്ട മൽസരത്തിൽ രണ്ടാം പകുതിയിലെ ആദ്യ മിനിറ്റുകളിൽ പിറന്ന പെനാൽട്ടി ഗോളാണ് നോർത്ത് ഈസ്‌റ്റിന് ജയമൊരുക്കിയത്. മുംബൈ സിറ്റിയുടെ അഹമ്മദ് ജാഹുവിനാണ് ചുവപ്പ് കാർഡ് കിട്ടിയത്. നോർത്ത് ഈസ്‌റ്റിന് വേണ്ടി ക്വസി അപിയയാണ് വിജയ ഗോൾ നേടിയത്.
ഇരു ടീമുകളും തങ്ങളുടെ ആദ്യ മൽസരത്തില്‍ തന്നെ ശക്‌തമായ സ്‌റ്റാര്‍ട്ടിംഗ് ഇലവനുമായാണ് കളത്തിൽ ഇറങ്ങിയത്. ആഡം ലെ ഫ്രോണ്ടെ മുംബൈക്ക് സിറ്റിക്ക് വേണ്ടി അരങ്ങേറി. ലൂയിസ് മച്ചാഡോ, ബെഞ്ചമിൻ ലെംബോട്ട്, ക്വസി അപിയ എന്നിവര്‍ നോർത്ത് ഈസ്‌റ്റ് യുണൈറ്റഡിന് വേണ്ടി കളത്തിൽ ഇറങ്ങി.
FULL-TIME | #NEUMCFC
A winning start for @NusGerard as head coach of @NEUtdFC ?#HeroISL #LetsFootball pic.twitter.com/lqkWPaQPEw
— Indian Super League (@IndSuperLeague) November 21, 2020
ടീം ഉടച്ചുവാര്‍ത്തതിന്റെ കരുത്ത കാട്ടി ആദ്യ പകുതിയില്‍ മുംബൈ സിറ്റി മികച്ചു നിന്നെങ്കിലും ഗോള്‍ മാത്രം അകന്നുനിന്നു. കൂടുതല്‍ സമയം പന്ത് കാല്‍ക്കല്‍ വച്ചതും കൂടുതല്‍ ഷോട്ടുകള്‍ ഉതിര്‍ത്തതും മുംബൈയാണ്. എന്നാൽ ഒന്ന് പോലും ലക്ഷ്യത്തിൽ എത്തിക്കാനായില്ല. 43ആം മിനുറ്റില്‍ അഹമ്മദ് ജാഹു ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. ഇതോടെ രണ്ടാം പകുതിയില്‍ 10 പേരുമായാണ് മുംബൈ കളിച്ചത്.
രണ്ടാംപകുതിയിലുടെ ആദ്യ മിനുറ്റുകളില്‍ തന്നെ മൽസരത്തിന്റെ വിധി നിർണയിച്ച ഗോൾ പിറന്നു. മച്ചാഡോയുടെ ക്രോസില്‍ ഫോക്‌സിന്റെ ഹെഡര്‍ ബോര്‍ജസ് കൈകൊണ്ട് തട്ടിയതോടെ റഫറി പെനാല്‍റ്റി അനുവദിച്ചു. കിക്കെടുത്ത അപിയയക്ക് പിഴച്ചില്ല. സമനില ഗോളിനായി മുംബൈ കിണഞ്ഞ് പരിശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.നോർത്ത് ഈസ്‌റ്റ് യുണൈറ്റഡിന്റെ ഖാസ കമാറയാണ് ഹീറോ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത്.
Read Also: ലാലിഗയിൽ ഇന്ന് സൂപ്പർ പോരാട്ടം; ബാഴ്‌സലോണ അത്‌ലറ്റിക്കോയെ നേരിടും