ഐഎസ്എല്ലിൽ മുംബൈക്ക് നോർത്ത് ഈസ്‌റ്റിന്റെ ഷോക്ക്

By Staff Reporter, Malabar News
MALABARNEWS-NORTHEAST
നോർത്ത് ഈസ്‌റ്റിനായി ഗോൾ നേടിയ അപിയയും സഹതാരങ്ങളും
Ajwa Travels

ഗോവ: ഐഎസ്എല്ലിന്റെ ഏഴാം സീസണിലെ രണ്ടാം ദിവസം ശക്‌തരായ മുംബൈ സിറ്റിക്ക് നോർത്ത് ഈസ്‌റ്റ് യുണൈറ്റഡിന് എതിരെ ഒരു ഗോളിന്റെ തോൽവി. സീസണിലെ ആദ്യ ചുവപ്പ് കാർഡ് കണ്ട മൽസരത്തിൽ രണ്ടാം പകുതിയിലെ ആദ്യ മിനിറ്റുകളിൽ പിറന്ന പെനാൽട്ടി ഗോളാണ് നോർത്ത് ഈസ്‌റ്റിന്‌ ജയമൊരുക്കിയത്. മുംബൈ സിറ്റിയുടെ അഹമ്മദ് ജാഹുവിനാണ് ചുവപ്പ് കാർഡ് കിട്ടിയത്. നോർത്ത് ഈസ്‌റ്റിന്‌ വേണ്ടി ക്വസി അപിയയാണ് വിജയ ഗോൾ നേടിയത്.

ഇരു ടീമുകളും തങ്ങളുടെ ആദ്യ മൽസരത്തില്‍ തന്നെ ശക്‌തമായ സ്‌റ്റാര്‍ട്ടിംഗ് ഇലവനുമായാണ് കളത്തിൽ ഇറങ്ങിയത്. ആഡം ലെ ഫ്രോണ്ടെ മുംബൈക്ക് സിറ്റിക്ക് വേണ്ടി അരങ്ങേറി. ലൂയിസ് മച്ചാഡോ, ബെഞ്ചമിൻ ലെംബോട്ട്, ക്വസി അപിയ എന്നിവര്‍ നോർത്ത് ഈസ്‌റ്റ് യുണൈറ്റഡിന് വേണ്ടി കളത്തിൽ ഇറങ്ങി.


ടീം ഉടച്ചുവാര്‍ത്തതിന്റെ കരുത്ത കാട്ടി ആദ്യ പകുതിയില്‍ മുംബൈ സിറ്റി മികച്ചു നിന്നെങ്കിലും ഗോള്‍ മാത്രം അകന്നുനിന്നു. കൂടുതല്‍ സമയം പന്ത് കാല്‍ക്കല്‍ വച്ചതും കൂടുതല്‍ ഷോട്ടുകള്‍ ഉതിര്‍ത്തതും മുംബൈയാണ്. എന്നാൽ ഒന്ന് പോലും ലക്ഷ്യത്തിൽ എത്തിക്കാനായില്ല. 43ആം മിനുറ്റില്‍ അഹമ്മദ് ജാഹു ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. ഇതോടെ രണ്ടാം പകുതിയില്‍ 10 പേരുമായാണ് മുംബൈ കളിച്ചത്.

രണ്ടാംപകുതിയിലുടെ ആദ്യ മിനുറ്റുകളില്‍ തന്നെ മൽസരത്തിന്റെ വിധി നിർണയിച്ച ഗോൾ പിറന്നു. മച്ചാഡോയുടെ ക്രോസില്‍ ഫോക്‌സിന്റെ ഹെഡര്‍ ബോര്‍ജസ് കൈകൊണ്ട് തട്ടിയതോടെ റഫറി പെനാല്‍റ്റി അനുവദിച്ചു. കിക്കെടുത്ത അപിയയക്ക് പിഴച്ചില്ല. സമനില ഗോളിനായി മുംബൈ കിണഞ്ഞ് പരിശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.നോർത്ത് ഈസ്‌റ്റ് യുണൈറ്റഡിന്റെ ഖാസ കമാറയാണ് ഹീറോ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത്.

Read Also: ലാലിഗയിൽ ഇന്ന് സൂപ്പർ പോരാട്ടം; ബാഴ്‌സലോണ അത്‌ലറ്റിക്കോയെ നേരിടും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE