ടലഹാസി: ഫ്‌ളോറിഡയിലെ ബില്യാര്‍ഡ്‌സ് ക്‌ളബ്ബിന് പുറത്തുണ്ടായ വെടിവെയ്‌പ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. ഇരുപതിലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ടെന്ന് മിയാമി പോലീസ് പറഞ്ഞു. ഇന്ന് പുലർച്ചെയാണ് സംഭവം.
തോക്കുമായി എത്തിയ മൂന്നുപേര്‍ ബില്യാര്‍ഡ്‌സ് ക്‌ളബ്ബില്‍ നടന്ന സംഗീത പരിപാടിയില്‍ പങ്കെടുക്കാനെത്തിയവര്‍ക്ക് നേരെയാണ് വെടിയുതിർത്തത്. രണ്ടുപേര്‍ സംഭവസ്‌ഥലത്ത് വെച്ച് തന്നെ മരിച്ചു. പരിക്കേറ്റവരെ തൊട്ടടുത്ത ആശുപത്രികളിലേക്ക് മാറ്റി. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.
ഒരു വെളുത്ത കാറിൽ സംഭവസ്‌ഥലത്തേക്ക് കുതിച്ചെത്തിയ അക്രമികൾ തോക്കടക്കമുള്ള ആയുധങ്ങളുമായി ആൾക്കൂട്ടത്തിനിടയിലേക്ക് ചാടിയിറങ്ങുകയായിരുന്നു. ഇത്തരത്തിലുള്ള ആക്രമണങ്ങൾ ഇവിടെ എല്ലാ ആഴ്‌ചയും നടക്കാറുണ്ടെന്നും അധികൃതർ ഇത് അവസാനിപ്പിക്കണമെന്നും പ്രദേശവാസികളിൽ ഒരാൾ പറഞ്ഞു.
സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്. അക്രമികളെ ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല.
Also Read: തിരഞ്ഞെടുപ്പിന് മുൻപ് യുപിയിൽ ബിജെപിക്കെതിരെ ശക്‌തമായ പ്രചാരണം; കർഷക സംഘടകൾ