തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രമണത്തെ അപലപിച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പ്രതിഷേധം സമാധാനപരമായിക്കണം എന്നും പ്രകോപനങ്ങളില്‍ വീഴരുതെന്നും യെച്ചൂരി ഓര്‍മിപ്പിച്ചു. പ്രതികളെ ഉടന്‍ പിടികൂടുമെന്ന് ഉറപ്പുണ്ടെന്നും സീതാറാം യെച്ചൂരി പറഞ്ഞു.
യഥാര്‍ഥ കുറ്റവാളികളെ കണ്ടെത്തുന്നതിനായാണ് കാത്തിരിക്കുന്നത്. അതിനിടെ ആരോപണങ്ങളും പ്രത്യാരോപണങ്ങളും എന്ത് തന്നെയായാലും സംയമനം പാലിക്കും; അദ്ദേഹം വ്യക്‌തമാക്കി. അക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങളടക്കം അന്വേഷണസംഘം പരിശോധിച്ചു വരികയാണെന്നും യെച്ചൂരി പറഞ്ഞു.
അതേസമയം ആക്രമണത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും നേരത്തെ പ്രതികരിച്ചിരുന്നു. മഹാനായ എകെജിയും അദ്ദേഹത്തിന്റെ നാമധേയത്തിലുള്ള ഓഫിസും പുരോഗമന പ്രസ്‌ഥാനങ്ങളും ജനങ്ങളാകെയും ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തുന്ന വികാരമാണ്. ആ വൈകാരികതയെ കുത്തിനോവിക്കാനാണ് ശ്രമമുണ്ടായിരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതിനു പിന്നിലെ ഗൂഢലക്ഷ്യം തിരിച്ചറിഞ്ഞ്, ഒരു പ്രകോപനങ്ങളിലും വീഴാതെ ശ്രദ്ധിക്കണമെന്ന് പാര്‍ട്ടിയെയും ഇടതുപക്ഷത്തെയും സ്‌നേഹിക്കുന്ന എല്ലാവരോടും അഭ്യര്‍ഥിക്കുന്നെന്നും മുഖ്യമന്ത്രി പ്രസ്‌താവനയിലൂടെ അറിയിച്ചു. കുറ്റവാളികളെ കണ്ടെത്തി നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ പോലീസിന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി.
Most Read: ജീവന് ഭീഷണി; കേസുകൾ ഒന്നാകെ ഡെൽഹിയിലേക്ക് മാറ്റണം, നുപൂർ ശർമ സുപ്രീം കോടതിയിൽ