ന്യൂഡെൽഹി: പ്രവാചക നിന്ദ കേസിൽ ബിജെപി മുൻ ദേശീയ വക്‌താവ് നുപൂർ ശർമ സുപ്രീം കോടതിയിൽ. തനിക്കെതിരായ കേസുകൾ ഒന്നിച്ച് ഡെൽഹിയിലേക്ക് മാറ്റണമെന്നാണ് നുപൂർ ശർമയുടെ ആവശ്യം. ജീവന് ഭീഷണിയുണ്ടെന്നും നുപൂർ ശർമ നൽകിയ ഹരജിയിൽ പറയുന്നു.
പ്രവാചക നിന്ദ പരാമർശത്തിൽ നുപൂർ ശർമക്കെതിരെ രാജ്യാന്തര തലത്തിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്. രാജസ്‌ഥാനിലെ ഉദയ്‌പൂരിൽ നുപൂർ ശർമയെ പിന്തുണച്ച് സമൂഹ മാദ്ധ്യമ പോസ്‌റ്റിട്ട ഒരാളെ കഴുത്തറുത്ത് കൊന്നതാണ് ഒടുവിലത്തെ സംഭവം. വിവിധ സംസ്‌ഥാനങ്ങൾ വരെ കേസ് രജിസ്‌റ്റർ ചെയ്‌ത സാഹചര്യത്തിലാണ് നുപൂർ ശർമ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
വധഭീഷണിയുള്ളതിനാൽ പല സംസ്‌ഥാനങ്ങളിലേക്കും പോകാൻ കഴിയുന്നില്ലെന്നും കേസുകൾ ഒന്നിച്ച് ഡെൽഹി പോലീസിന്റെ അന്വേഷണ പരിധിയിൽ കൊണ്ടുവരണമെന്നുമാണ് നുപൂർ ശർമയുടെ ആവശ്യം.
Most Read: കേസെടുത്തു; അന്വേഷണം ഊർജിതമാക്കി പോലീസ്, അക്രമിക്കായി തിരച്ചിൽ