ലഖ്‌നൗ: ഉത്തർപ്രദേശിൽ അധികാരത്തിൽ എത്തിയാൽ വിദ്യാർഥിനികൾക്ക് സ്‌മാർട് ഫോണും ഇലക്‌ട്രിക് സ്‌കൂട്ടിയും നൽകുമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. പ്‌ളസ് ടു പാസായ കുട്ടികൾക്ക് സ്‌മാർട് ഫോണും ബിരുദദാരികളായ പെൺകുട്ടികൾക്ക് ഇലക്‌ട്രിക് സ്‌കൂട്ടിയും നൽകുമെന്നാണ് വാഗ്‌ദാനം. ട്വിറ്ററിലൂടെയാണ് പ്രിയങ്ക ഇക്കാര്യം പ്രഖ്യാപിച്ചത്.
‘ഞാൻ കുറച്ച് വിദ്യാർഥിനികളുമായി സംസാരിച്ചിരുന്നു. പഠനം കൂടുതൽ സുരക്ഷിതമാക്കാൻ സ്‌മാർട് ഫോണിന്റെ ആവശ്യമുണ്ടെന്ന് അവർ എന്നോട് പറഞ്ഞു. ഇതിന്റെ അടിസ്‌ഥാനത്തിൽ യുപിയിൽ അധികാരത്തിൽ എത്തിയാൽ പ്‌ളസ് ടു വിജയിച്ച വിദ്യാർഥിനികൾക്ക് സ്‌മാർട് ഫോണും ബിരുദദാരികളായ വിദ്യാർഥിനികൾക്ക് ഇലക്‌ട്രിക് സ്‌കൂട്ടറും നൽകാൻ യുപി കോൺഗ്രസിൽ തീരുമാനമായി’- പ്രിയങ്കാ ഗാന്ധി ട്വിറ്ററിൽ കുറിച്ചു. വിദ്യാർഥിനികളുമായി സംസാരിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പ്രിയങ്ക പങ്കുവെച്ചിരുന്നു.
कल मैं कुछ छात्राओं से मिली। उन्होंने बताया कि उन्हें पढ़ने व सुरक्षा के लिए स्मार्टफोन की जरूरत है।
मुझे खुशी है कि घोषणा समिति की सहमति से आज UP कांग्रेस ने निर्णय लिया है कि सरकार बनने पर इंटर पास लड़कियों को स्मार्टफोन और स्नातक लड़कियों को इलेक्ट्रानिक स्कूटी दी जाएगी। pic.twitter.com/hoW5DfhS3f
— Priyanka Gandhi Vadra (@priyankagandhi) October 21, 2021
ഉത്തർപ്രദേശിൽ അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സ്‌ത്രീകൾക്ക് 40 ശതമാനം സീറ്റ് നൽകുമെന്ന പ്രിയങ്കയുടെ പ്രഖ്യാപനവും ഏറെ ജനപ്രീതി നേടിയിരുന്നു. മൽസരിക്കാൻ താത്പര്യമുള്ളവർ നവംബർ 15ന് മുൻപ് അപേക്ഷ നൽകണമെന്നും പ്രിയങ്ക പറഞ്ഞിരുന്നു. യുപിയിൽ വർധിച്ചുവരുന്ന സ്‌ത്രീകൾക്ക് എതിരായ അക്രമങ്ങൾ ഇല്ലാതാക്കാനും അവരുടെ സുരക്ഷ ഉറപ്പാക്കാനും വേണ്ടിയാണ് ഈ നീക്കമെന്നായിരുന്നു പ്രിയങ്കാ ഗാന്ധിയുടെ പ്രതികരണം.
Also Read: കർഷക സമരം; നിഹാംഗുകളെ തള്ളി സംയുക്‌ത സമരസമിതി