മലപ്പുറം: മൊറയൂർ വിഎച്ച്എം ഹയർ സെക്കണ്ടറി സ്‌കൂളിൽ നിന്ന് രാത്രിയുടെ മറവിൽ വിദ്യാർഥികൾക്ക് ഉച്ചഭക്ഷണത്തിനായി എത്തിച്ച അരി കടത്തിയ സംഭവത്തിൽ നാല് അധ്യാപകർക്ക് സസ്‌പെൻഷൻ. പ്രധാനാധ്യാപകൻ ശ്രീകാന്ത്, കായിക അധ്യാപകൻ രവീന്ദ്രൻ, ഉച്ചഭക്ഷണത്തിന്റെ ചുമതലയുള്ള ഭവനീഷ്, ഇർഷാദ് അലി എന്നിവർക്കാണ് സസ്‌പെൻഷൻ.
മലപ്പുറം വിദ്യാഭ്യാസ ഉപ ഡയറക്‌ടറുടേതാണ് നടപടി. രാത്രിയുടെ മറവിലാണ് മൊറയൂർ വിഎച്ച്എം ഹയർ സെക്കണ്ടറി സ്‌കൂളിൽ നിന്ന് അരി കടത്തിയത്. ഇത് സംബന്ധിച്ച് ഗ്രാമപഞ്ചായത്ത് അംഗമാണ് വിദ്യാഭ്യാസ മന്ത്രിയേയും മുഖ്യമന്ത്രിയേയും ദൃശ്യങ്ങൾ സഹിതം വിവരമറിയിച്ചത്.
ഇതിന് പിന്നാലെ വിദ്യാഭ്യാസ ഉപ ഡയറക്‌ടർ അന്വേഷണം ആരംഭിക്കുകയായിരുന്നു. സംഭവത്തിൽ ഭക്ഷ്യ കമ്മീഷനും അന്വേഷണം ആരംഭിച്ചിരുന്നു. ഇതുകൂടാതെ, മറ്റു നടപടികളും ഉണ്ടായേക്കും. അരിക്കടത്ത് വിഷയത്തിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.
Most Read| ഹമാസ് ആക്രമണം; ഒറ്റദിവസം 24 സൈനികർ കൊല്ലപ്പെട്ടതായി ഇസ്രയേൽ