ഗാസ: ഗാസയിൽ 24 മണിക്കൂറിനിടെ 24 സൈനികർ കൊല്ലപ്പെട്ടതായി ഇസ്രയേൽ. തിങ്കളാഴ്‌ച ഗാസയിൽ നടന്ന ആക്രമണത്തിലാണ് 24 സൈനികർ കൊല്ലപ്പെട്ടത്. കരയുദ്ധം ആരംഭിച്ച ശേഷം ഇതാദ്യമായാണ് ഇത്രയധികം സൈനികർ ഒരൊറ്റ ദിവസം കൊല്ലപ്പെടുന്നതെന്നും ഇസ്രയേൽ പ്രതിരോധ സേനാ വക്‌താവ് അറിയിച്ചു.
ഒരു കെട്ടിടത്തിൽ ഹമാസ് നടത്തിയ സ്‌ഫോടനനത്തിൽ 21 പേരും മറ്റൊരു ആക്രമണത്തിൽ മൂന്ന് പേരുമാണ് മരിച്ചത്. അതേസമയം, 195 പലസ്‌തീനികളെ ഒരൊറ്റ ദിവസം ഇസ്രയേൽ കൊന്നൊടുക്കിയതായി ഗാസയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇസ്രയേൽ സൈന്യം ബോംബുകൾ സ്‌ഥാപിച്ച രണ്ടു കെട്ടിടങ്ങളിൽ റോക്കറ്റ് പ്രോപ്പൽഡ് ഗ്രനേഡുകൾ ഉപയോഗിച്ച് ഹമാസ് നടത്തിയ ആക്രമണത്തിലാണ് 21 ഇസ്രയേലി സൈനികർ മരിച്ചത്.
ദക്ഷിണ ഗാസയിൽ ഇസ്രയേലി ടാങ്കിന് നേരെയും ഹമാസ് ഗ്രനേഡ് ആക്രമണം നടത്തി. അതേസമയം, ഗാസയിലെ ഖാൻ യൂനിസ് വളഞ്ഞ ഇസ്രയേൽ സൈന്യം ശക്‌തമായ കര, നാവിക, വ്യോമ ആക്രമണങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഖാൻ യൂനിസിലെ ഒരു ആശുപത്രിയിൽ ഇരച്ചുകയറിയ ഇസ്രയേൽ സേനാംഗങ്ങൾ ആശുപത്രി ജീവനക്കാരെ പിടികൂടിയതായി ഗാസ ആരോഗ്യമന്ത്രാലയം വക്‌താവ് അഷ്റഫ് അൽ ഖിദ്‌റ പറഞ്ഞു. എന്നാൽ, ഇക്കാര്യത്തിൽ ഇസ്രയേൽ സൈനിക വക്‌താവ് പ്രതികരിച്ചിട്ടില്ല.
Most Read| 50 സെന്റ് പുറമ്പോക്ക് ഭൂമി സർക്കാർ ഏറ്റെടുക്കും; കളക്‌ടറുടെ അനുമതി