കാട്ടാനശല്യം രൂക്ഷം; തടയാന്‍ സൈറണ്‍ മുഴങ്ങുന്ന സൗരോര്‍ജ വേലി

By Team Member, Malabar News
kasargod news
Representational image
Ajwa Travels

കാസര്‍ഗോഡ് : കൃഷിയിടങ്ങളിലിറങ്ങി കാട്ടാനകള്‍ കൃഷിനാശം വരുത്തിവെക്കുന്നത് രൂക്ഷമാകുന്നതോടെ സൗരോര്‍ജ വേലികളില്‍ സൈറണ്‍ ഘടിപ്പിക്കാനൊരുങ്ങി വനംവകുപ്പ്. നെയ്യങ്കത്തെ പുഴയോരത്തിന് സമീപമുള്ള വേലിയിലാണ് സൈറണ്‍ ഘടിപ്പിച്ച് വനംവകുപ്പ് പരീക്ഷണത്തിനൊരുങ്ങുന്നത്. നെയ്യങ്കത്ത് ഉള്‍പ്പടെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വനംവകുപ്പ് സ്‌ഥാപിച്ച സൗരോര്‍ജ വേലികള്‍ കാട്ടാനകള്‍ തകര്‍ക്കുന്നത് പതിവായതോടെയാണ് പുതിയ നീക്കം നടത്തുന്നത്.

വേലികളില്‍ ആനകള്‍ തട്ടുമ്പോള്‍ സൈറണ്‍ മുഴങ്ങുന്ന വിധത്തിലാണ് പുതിയ ക്രമീകരണം. ഇത്തരത്തില്‍ സൈറണ്‍ മുഴങ്ങുന്ന സമയത്ത് വനംവകുപ്പ് ഉദ്യോഗസ്‌ഥര്‍ക്ക് അവിടെയെത്തി ആനകളെ തടയാന്‍ സാധിക്കും. മറ്റ് ജില്ലകളില്‍ ഇതിനോടകം തന്നെ പരീക്ഷിച്ചിട്ടുള്ള ഈ പദ്ധതി ജില്ലയില്‍ ആദ്യമായാണ് നടപ്പിലാക്കുന്നത്.

വേലികളിലേക്ക് മരങ്ങളും മറ്റും പിഴുതിട്ടോ, വേലികളുടെ തൂണുകള്‍ ചവിട്ടി തകര്‍ത്തോ ആണ് കാട്ടാനകള്‍ കൃഷിയിടങ്ങളിലേക്ക് പ്രവേശിക്കുന്നത്. തുടര്‍ന്ന് വലിയ രീതിയിലുള്ള കൃഷിനാശമാണ് ഇവ വരുത്തുന്നത്. കാട്ടാനകളുടെ കടന്നുകയറ്റം തടയാനായി പല ക്രമീകരണങ്ങളും നടത്തിയിട്ടുണ്ടെങ്കിലും വിജയിക്കാതെ വന്നതോടെയാണ് ഇപ്പോള്‍ പുതിയ പദ്ധതി നടപ്പാക്കുന്നത്. 2.65 ലക്ഷം രൂപ ചിലവാക്കി 700 മീറ്റര്‍ വേലിയാണ് ഇപ്പോള്‍ വനംവകുപ്പ് നിര്‍മ്മിച്ചിരിക്കുന്നത്.

Read also : സംസ്‌ഥാനത്ത് ഈ മാസം റെക്കോര്‍ഡ് മഴ; 145 വര്‍ഷത്തെ ചരിത്രത്തില്‍ ഇതാദ്യം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE