തൃശ്ശൂരിൽ വീണ്ടും സ്പിരിറ്റ് വേട്ട; തിരച്ചിൽ കൂടുതൽ ഊർജിതമാക്കുമെന്ന് എക്സൈസ്

By Desk Reporter, Malabar News
spirit hunt_2020 Aug 20
Ajwa Travels

തൃശൂർ: ജില്ലയിൽ തുടർക്കഥയായി വീണ്ടും വൻ സ്പിരിറ്റ് വേട്ട. തൃശൂരിലെ നല്ലങ്കരയിൽ നിന്ന് ആണ് എക്സൈസ് ഇന്റലിജൻസ് സ്പിരിറ്റ് പിടികൂടിയത്. 45 കന്നാസുകളിലായി വീട്ടിൽ സൂക്ഷിച്ച നിലയിലായിരുന്ന 1800 ലിറ്റർ സ്പിരിറ്റാണ് പിടിച്ചെടുത്തത്. സംഭവത്തിൽ തൃശൂർ സ്വദേശി ഷൈജുവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.

തൃശൂർ എക്‌സൈസ് ഇന്റലിജൻസ് വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്പിരിറ്റ് പിടിച്ചെടുത്തത്. കഴിഞ്ഞ ദിവസം തൃശൂർ ആമ്പല്ലൂരിൽ നിന്നും 2450 ലിറ്റർ സ്പിരിറ്റ് സംസ്ഥാന എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പിടികൂടിയിരുന്നു.

കുടുംബമായി താമസിക്കാനെന്ന വ്യാജേന നെല്ലങ്കരയിൽ മൂന്ന് നില വീട് വാടകക്കെടുത്ത ശേഷം കന്നാസുകളിലും, കണ്ടയ്‌നറുകളിലുമായി സ്‌പിരിറ്റ് സജീകരിച്ചാണ് ഷൈജു ഇടപാട് നടത്തിയത്. ആവശ്യക്കാർക്ക് കാറിലും, ലോറിയിയുമായി ഓർഡർ പ്രകാരം എത്തിക്കുന്നതാണ് പതിവെന്നും‌ എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.

കഴിഞ്ഞ ദിവസം ആമ്പല്ലൂരിൽ നിന്നും സ്പിരിറ്റ് പിടിച്ചെടുത്ത സാഹചര്യത്തിൽ തൃശൂരിൽ വ്യാജമദ്യ ലോബി ശക്തിപ്രാപിച്ചു വരികയാണെന്ന വിവരത്തിൻറെ അടിസ്ഥാനത്തിൽ എക്സൈസ് തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്. ഓണത്തിന് മുന്നോടിയായി സംസ്ഥാനത്ത് ഉടനീളവും എക്സൈസ് പരിശോധന ശക്തമാക്കുമെന്നും അധികൃതർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE