കൊളംബിയ: ശ്രീലങ്ക പ്രധാനമന്ത്രി മഹിന്ദ രജപക്‌സെ രാജിവച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ശ്രീലങ്കയിൽ അടിയന്തിരാവസ്‌ഥ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് രാജിവച്ചത്. സർക്കാർ അനുകൂലികളും പ്രതിപക്ഷവും തമ്മിലുള്ള തെരുവ് യുദ്ധം ആഗോളതലത്തിൽ വലിയ ചർച്ചയായതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത രാജി.
പ്രസിഡണ്ട് ഹൗസിൽ ചേർന്ന മന്ത്രിസഭാ യോഗത്തിൽ പ്രധാനമന്ത്രി സ്‌ഥാനം രാജിവെക്കാൻ മഹിന്ദ രജപക്‌സെ സമ്മതിക്കുകയായിരുന്നു. കൂടാതെ ശ്രീലങ്ക നേരിടുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക് പരിഹാരം തന്റെ രാജി ആണെങ്കിൽ അതിനും താൻ തയ്യാറാണെന്ന് മഹിന്ദ രജപക്‌സെ അറിയിച്ചിരുന്നു.
കാബിനറ്റ് മന്ത്രിമാരായ നലക ഗോദഹേവ, രമേഷ് പതിരണ, പ്രസന്ന രണതുംഗ എന്നിവരും രാജ്യത്തിന്റെ പ്രധാനമന്ത്രി സ്‌ഥാനം രാജിവെക്കാനുള്ള മഹിന്ദ രജപക്‌സെയുടെ തീരുമാനത്തോട് യോജിച്ചുവെന്ന് രാഷ്‌ട്രീയ വൃത്തങ്ങൾ വ്യക്‌തമാക്കി. പ്രസിഡണ്ടിന്റെയും പ്രധാനമന്ത്രിയുടെയും രാജി ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം തൊഴിലാളി സംഘടനകൾ രാജ്യവ്യാപകമായി പണിമുടക്ക് നടത്തിയിരുന്നു.
Read also: സംസ്‌ഥാനത്ത് കർശന പരിശോധന; 12 ഹോട്ടലുകൾ അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്