‘സിപിഎമ്മുകാര്‍ക്ക് ഇല്ലാത്ത വിഷമം ഷാനിമോള്‍ക്കെന്തിന്?’; പ്രസ്‌താവനയില്‍ ഉറച്ച് നില്‍ക്കുന്നതായി സുധാകരന്‍

By Staff Reporter, Malabar News
k sudhakaran-allegations
Ajwa Travels

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടത്തിയ പരാമര്‍ശത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് കെ സുധാകരന്‍ എംപി. തൊഴിലിനെപ്പറ്റി പറഞ്ഞാല്‍ വിമര്‍ശനമാകുമോ എന്ന് ചോദിച്ച എംപി താന്‍ പറഞ്ഞതില്‍ യാതൊരു തെറ്റുമില്ലെന്നും പറഞ്ഞു.

അതേസമയം വിഷയത്തില്‍ വിമര്‍ശനം നടത്തിയ ഷാനിമോള്‍ ഉസ്‌മാനെയും സുധാകരന്‍ വിമര്‍ശിച്ചു. സിപിഎമ്മുകാര്‍ക്കില്ലാത്ത വിഷമം സഹപ്രവര്‍ത്തകയായ ഷാനിമോള്‍ക്ക് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ലെന്നും സിപിഎം നേതാക്കള്‍ പോലും ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു.

മുഖ്യമന്ത്രിയെ ജാതീയമായി അധിക്ഷേപിച്ച സുധാകരന്‍ മാപ്പ് പറയണമെന്നാണ് ഷാനിമോള്‍ ഉസ്‌മാന്‍ ആവശ്യപ്പെട്ടിരുന്നത്. ഇത്തരം പരാമര്‍ശങ്ങളോട് ഒരിക്കലും യോജിക്കാനാവില്ലെ എന്നാണ് തനിക്ക് കോണ്‍ഗ്രസ് നേതാക്കളോട് പറയാനുള്ളതെന്നും അവര്‍ വ്യക്‌തമാക്കിയിരുന്നു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സുധാകരനെ തിരുത്തി രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശം ഒഴിവാക്കേണ്ടതായിരുന്നു എന്നാണ് ചെന്നിത്തല പ്രതികരിച്ചത്.

ചെന്നിത്തല നയിക്കുന്ന ‘ഐശ്വര്യ കേരള യാത്ര’യുടെ ഭാഗമായി തലശേരിയില്‍ നടത്തിയ പൊതുയോഗത്തില്‍ ആയിരുന്നു സുധാകരന്‍ എംപി മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയത്. ചെത്തുകാരന്റെ കുടുംബത്തില്‍ നിന്ന് വന്ന മുഖ്യമന്ത്രി ഇപ്പോള്‍ സഞ്ചരിക്കാന്‍ ഹെലികോപ്റ്റര്‍ എടുത്തിരിക്കുന്നു എന്നായിരുന്നു പരാമര്‍ശം. ഇതിൽ അപമാനിക്കണോ അഭിമാനക്കണോയെന്ന് സിപിഎം പ്രവർത്തകർ ആലോചിക്കണമെന്നും സുധാകരൻ പറഞ്ഞിരുന്നു.

Read Also: ബിഡിജെഎസ് പിളർന്നു; പുതിയ പാർട്ടി യുഡിഎഫിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE