തിരുവനന്തപുരം: ഈ വര്‍ഷത്തെ സംസ്‌ഥാന ചലച്ചിത്ര പുരസ്‍കാര നിര്‍ണയം അവസാന ഘട്ടത്തില്‍. 13നാണ് അവാര്‍ഡ് പ്രഖ്യാപനം നടക്കുക. ഇതിനായി അവസാന റൗണ്ടിലെത്തിയ ചിത്രങ്ങള്‍ കാണുകയാണ് ജൂറി അംഗങ്ങള്‍. 119 ചിത്രങ്ങളാണ് അവസാന റൗണ്ടില്‍ മത്സരിക്കുന്നത്. ഇതില്‍ സൂപ്പര്‍ താരങ്ങളുടെ ബിഗ്ബജറ്റ് സിനിമകള്‍ മുതല്‍ ചെറിയ ചിത്രങ്ങള്‍ വരെ ഉള്‍പ്പെടും.
പുരസ്‍കാരത്തിനായി കടുത്ത പോരാട്ടം തന്നെയാണ് ഇത്തവണ അരങ്ങേറുന്നത്. കഴിഞ്ഞ മാര്‍ച്ച് 18ന് ജൂറി അംഗങ്ങളെ സര്‍ക്കാര്‍ തെരഞ്ഞെടുത്തെങ്കിലും കോവിഡ് മൂലം ജൂറിക്കു സ്‌ക്രീനിംഗ് നടത്താനായില്ല. കൂടാതെ ആദ്യം തിരഞ്ഞെടുത്ത ജൂറി അംഗങ്ങളായ സംഗീത സംവിധായകന്‍ പി.ജെ.ബേര്‍ണി, നടി അര്‍ച്ചന, എഴുത്തുകാരന്‍ ടി. ഡി. രാമകൃഷ്‌ണന്‍ എന്നിവര്‍ പിന്മാറുകയും ചെയ്‌തു. പിന്നണി ഗായിക ലതിക, നടി ജോമോള്‍, എഴുത്തുകാരന്‍ ബെന്യാമിന്‍ എന്നിവരെ പകരം ഉള്‍പ്പെടുത്തിയാണ് പുതിയ ജൂറിയെ തീരുമാനിച്ചത്.
ജൂറി ചെയര്‍മാന്‍ മധു അമ്പാട്ട്, എല്‍. ഭൂമിനാഥന്‍ എന്നിവര്‍ ചെന്നൈയില്‍ നിന്ന് എത്തി ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് സ്‌ക്രീനിംഗ് ആരംഭിച്ചത്.
മരക്കാര്‍ അറബിക്കടലിന്റെ സിംഹം (പ്രിയദര്‍ശന്‍) ലൂസിഫര്‍ (പൃഥ്വിരാജ്), ഇട്ടിമാണി എന്നിങ്ങനെ മോഹന്‍ലാലിന്റെ മൂന്ന് ചിത്രങ്ങള്‍ ഇത്തവണ മല്‍സരിക്കാനുണ്ട്. കൂടാതെ മാമാങ്കം, ഉണ്ട, പതിനെട്ടാംപടി എന്നീ മമ്മൂട്ടി ചിത്രങ്ങളും മാറ്റുരക്കുന്നുണ്ട്.
മല്‍സര രംഗത്തുള്ള മറ്റ് ശ്രദ്ധേയ ചിത്രങ്ങള്‍: തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍, കുമ്പളങ്ങി നൈറ്റ്‌സ്, ജല്ലിക്കെട്ട്,വൈറസ്, വെയില്‍ മരങ്ങള്‍, കോളാമ്പി, പ്രതി പൂവന്‍കോഴി, ഉയരെ, ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍, അമ്പിളി, ഡ്രൈവിംഗ് ലൈസന്‍സ്, തെളിവ്, ജലസമാധി, ഗ്രാമ വൃക്ഷത്തിലെ കുയില്‍, ഫൈനല്‍സ്, അതിരന്‍, പൊറിഞ്ചു മറിയം ജോസ്, വികൃതി, ഹാസ്യം, മൂത്തോന്‍, സ്‌റ്റാന്റ് അപ്പ്.
Read Also: കലക്കൻ ബ്രോഡ്ബാന്‍ഡ് പ്ളാനുകള്‍ പുറത്തിറക്കി ബിഎസ്എന്‍എല്‍