തിരുവനന്തപുരം: അഞ്ചാം തീയതിക്ക് മുമ്പ് ശമ്പളം നൽകിയില്ലെങ്കിൽ അർധരാത്രി മുതൽ പണിമുടക്ക് തുടങ്ങുമെന്ന് ടിഡിഎഫ് (ട്രാൻസ്‌പോർട് ഡെമോക്രാറ്റിക് ഫെഡറേഷൻ). കെഎസ്ആർടിസി ശമ്പള പ്രതിസന്ധി പരിഹരിക്കുന്നതിൽ ഗതാഗത മന്ത്രി ആന്റണി രാജു ഉറപ്പ് നൽകിയിട്ടില്ലെന്ന് ടിഡിഎഫ് പ്രതിനിധികൾ അറിയിച്ചു.
ഇന്ന് നടത്തിയ ചർച്ചയിൽ ശമ്പള വിതരണത്തിൽ കെഎസ്ആർടിസിയുടെയും സർക്കാരിന്റെയും ബുദ്ധിമുട്ട് മന്ത്രി അറിയിച്ചു. എന്നാൽ, അഞ്ചാം തീയതിക്ക് മുമ്പ് ശമ്പളം നൽകിയില്ലെങ്കിൽ അർധരാത്രി മുതൽ പണിമുടക്ക് തുടങ്ങുമെന്ന് ടിഡിഎഫ് യോഗത്തിൽ അറിയിച്ചു. അതിനിടെ കെഎസ്ആർടിസിയിൽ അഞ്ചാം തീയതിക്ക് മുമ്പ് ശമ്പളം നൽകാൻ ശ്രമിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു ഉറപ്പ് നൽകിയതായി സിഐടിയു നേരത്തെ അറിയിച്ചിരുന്നു.
ശമ്പളം നൽകാൻ സർക്കാരിനോട് അഭ്യർഥിക്കുമെന്ന് മന്ത്രി പറഞ്ഞതായി ആനത്തലവട്ടം ആനന്ദൻ പറഞ്ഞു. കെഎസ്ആർടിസി സേവന മേഖലയാണെന്നും സർക്കാർ സഹായം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. മെയ് അഞ്ചിന് ശമ്പളം നൽകിയില്ലെങ്കിൽ ആറിന് പണിമുടക്കുമെന്ന് ഐഎൻടിയുസി, ബിഎംഎസ് യൂണിയനുകൾ മാനേജ്‌മെന്റിന് നോട്ടീസ് നൽകിയിരുന്നു.
മെയ് അഞ്ചിന് ശമ്പളം നൽകിയില്ലെങ്കിൽ ആറിന് പണിമുടക്കുമെന്ന് ഐഎൻടിയുസി, ബിഎംഎസ് യൂണിയനുകൾ മാനേജ്‌മെന്റിന് നോട്ടീസ് നൽകിയിരുന്നു. സർക്കാർ കനിയാതെ ശമ്പളം നൽകാൻ കഴിയില്ലെന്നാണ് കെഎസ്ആർടിസി മാനേജ്‌മെന്റ് വ്യക്‌തമാക്കിയത്. അതേസമയം, എല്ലാ കാലത്തും കെഎസ്ആർടിസിക്ക് ശമ്പളം നൽകാനായി പണം അനുവദിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് വകുപ്പ് മന്ത്രിയും ധനമന്ത്രിയും. പൊതുമേഖലാ സ്‌ഥാപനങ്ങൾ സ്വന്തം കാലിൽ നിൽക്കണമെന്നാണ് സർക്കാർ നയമെന്നും ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞിരുന്നു.
Most Read: ജാഗ്രത തുടരും, കോവിഡ് വ്യാപനത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല; ആരോഗ്യമന്ത്രി