കർഷക സമരം; ഐക്യദാർഡ്യവുമായി സുപ്രീംകോടതി അഭിഭാഷകർ

By Trainee Reporter, Malabar News
Ajwa Travels

ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകർക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് സുപ്രീംകോടതി അഭിഭാഷകർ. വിഷയത്തിൽ ഹരിയാന സർക്കാർ സ്വീകരിച്ച നടപടിയെ ബാർ കൗൺസിൽ ഡെൽഹി അംഗം രാജീവ് ഖോസ്‌ല, സുപ്രീംകോടതി മുതിർന്ന അഭിഭാഷകൻ എച്ച്എസ് ഫൂൽക്ക എന്നിവർ അപലപിച്ചു.

സമരക്കാരായ കർഷകരോട് ഐക്യദാർഡ്യം പ്രകടിപ്പിക്കാനാണ് സുപ്രീം കോടതി അഭിഭാഷകർ ഇവിടെ ഒത്തുകൂടിയത്. രാജ്യത്തെ ഓരോ പൗരനും പ്രതിഷേധിക്കാനുള്ള അവകാശമുണ്ട്. അവർ പാവപെട്ട കർഷകരാണ്, അവരിൽ പലരും എന്റെ സ്വന്തം ഗ്രാമത്തിൽ നിന്നുള്ളവരാണ്. ഹരിയാന സർക്കാർ അവരോട് ചെയ്‌തത്‌ വളരെ തെറ്റാണ്. കർഷകരുടെ ആവശ്യങ്ങൾ സർക്കാർ ശ്രദ്ധിക്കണം,  ഫൂൽക്ക വ്യക്‌തമാക്കി.

നീതിന്യായ വ്യവസ്‌ഥയെ ശിഥിലമാക്കാനുള്ള കേന്ദ്ര സർക്കാർ തന്ത്രമാണിതെന്ന് രാജീവ് ഖോസ്‌ല ആരോപിച്ചു. ഇക്കാര്യം ചർച്ച ചെയ്യാൻ ഡിസംബർ 4ന് ബാർ കൗൺസിൽ യോഗം ചേരും. നീതി ആർക്ക് നൽകണമെന്ന് സർക്കാർ ആഗ്രഹിക്കുന്നുവോ അവർക്ക് മാത്രമേ സർക്കാർ നീതി നൽകുവെന്നും ഖോസ്‌ല ആരോപിച്ചു.

അതേസമയം പ്രതിഷേധ സമരം അവസാനിപ്പിക്കാനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുന്നോട്ട് വെച്ച ഉപാധികൾ സമരക്കാർ തള്ളി. ദേശീയ പാതയിൽ നിന്നും സമരവേദി ബുറാഡിയിലേക്ക് മാറ്റണമെന്നായിരുന്നു സർക്കാർ നിർദേശം. എന്നാൽ വേദി മാറില്ലെന്നും, ഉപാധികൾ വെച്ചുകൊണ്ടുള്ള യാതൊരുവിധ ചർച്ചകൾക്കും തയ്യാറല്ലെന്നും കർഷകർ വ്യക്‌തമാക്കി. ചർച്ച ആവശ്യമാണെങ്കിൽ സമര വേദിയിലേക്ക് വരണമെന്നും, കർഷക വിരുദ്ധ നിയമങ്ങൾ പിൻവലിക്കാതെ സമരത്തിൽ നിന്നും പിന്നോട്ട് പോകില്ലെന്നും കർഷകർ അറിയിച്ചു.

Read also: ലൗ ജിഹാദിനെതിരെ ആദ്യ കേസ്; അഭിനന്ദിച്ച് വിഎച്ച്പി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE