കവച് പദ്ധതി എത്രത്തോളം ഫലപ്രദമായി? കേന്ദ്രത്തോട് റിപ്പോർട് തേടി സുപ്രീം കോടതി

ഒഡീഷയിലെ ബാലസോറിൽ നടന്ന ട്രെയിൻ അപകടത്തിന് പിന്നാലെ സമർപ്പിച്ച പൊതുതാൽപര്യ ഹരജിയിലാണ് കോടതി ഇടപെടൽ.

By Trainee Reporter, Malabar News
supreme court
Ajwa Travels

ന്യൂഡെൽഹി: ട്രെയിൻ അപകടങ്ങൾ തടയാൻ ഏർപ്പെടുത്തിയിട്ടുള്ള സുരക്ഷാ നടപടികളിൽ കേന്ദ്ര സർക്കാരിനോട് റിപ്പോർട് തേടി സുപ്രീം കോടതി. ട്രെയിനുകൾ കൂട്ടിയിടിക്കുന്നത് ഒഴിവാക്കാനുള്ള സുരക്ഷാ സംവിധാനമായ ‘കവച് പദ്ധതി’ എത്രത്തോളം ഫലപ്രദമായി നടപ്പാക്കിയെന്നും കോടതി ചോദിച്ചു. നാലാഴ്‌ചക്കകം റിപ്പോർട് നൽകണമെന്നാണ് നിർദ്ദേശം.

ഒഡീഷയിലെ ബാലസോറിൽ നടന്ന ട്രെയിൻ അപകടത്തിന് പിന്നാലെ സമർപ്പിച്ച പൊതുതാൽപര്യ ഹരജിയിലാണ് ഇടപെടൽ. നാലാഴ്‌ചക്കകം റിപ്പോർട് നൽകണമെന്നാണ് ജസ്‌റ്റിസുമാരായ സൂര്യകാന്ത്, കെവി വിശ്വനാഥ്‌ എന്നിവർ ഉൾപ്പെട്ട ബെഞ്ചിന്റെ നിർദ്ദേശം. ബാലസോർ ട്രെയിൻ അപകടത്തിന്റെ പശ്‌ചാത്തലത്തിലാണ്‌ നടപടി.

ബാലസോർ ട്രെയിൻ അപകടത്തിന് പിന്നാലെ അഭിഭാഷകനായ വിശാൽ തിവാരി നൽകിയ പൊതുതാൽപര്യ ഹരജിയിലാണ് നടപടി. ഹരജിയുടെ പകർപ്പ് രണ്ടു ദിവസത്തിനകം അറ്റോർണി ജനറലിന്റെ ഓഫീസിന് കൈമാറാനും നിർദ്ദേശിച്ചിട്ടുണ്ട്. കവച് പദ്ധതി നടപ്പിലാക്കാത്തത് കൊണ്ടാണ് ഒഡിഷയിൽ ഇത്രയധികം പേരുടെ ജീവനെടുത്ത അപകടം ഉണ്ടാവാൻ കാരണമെന്ന് തിവാരിയുടെ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

Most Read| ‘രാഷ്‌ട്രീയ നിലപാടിൽ മാറ്റമില്ല, വീഞ്ഞും കേക്കും പരാമർശം പിൻവലിക്കുന്നു; സജി ചെറിയാൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE