നടിയെ ആക്രമിച്ച കേസ്; വിചാരണക്ക് 6 മാസം കൂടി, അപേക്ഷ തിങ്കളാഴ്‌ച പരിഗണിക്കും

By Team Member, Malabar News
Supreme Court-minority-scholorship
Ajwa Travels

ന്യൂഡെൽഹി: നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് വിചാരണ കോടതി സമർപ്പിച്ച അപേക്ഷ സുപ്രീം കോടതി തിങ്കളാഴ്‌ച പരിഗണിക്കും. വിചാരണ പൂർത്തിയാക്കാൻ 6 മാസത്തെ സമയം കൂടി അനുവദിക്കണം എന്ന ആവശ്യം ഉന്നയിച്ച് വിചാരണ കോടതി ജഡ്‌ജി ഹണി എം വർഗീസാണ് സുപ്രീം കോടതിയിൽ അപേക്ഷ നൽകിയത്. ജസ്‌റ്റിസുമാരായ എഎം ഖാന്‍വില്‍ക്കര്‍, സജ്‌ഞീവ് ഖന്ന എന്നിവരടങ്ങിയ ബെഞ്ചാണ് തിങ്കളാഴ്‌ച വിചാരണ കോടതിയുടെ അപേക്ഷ പരിഗണിക്കുക.

നിലവിൽ മൂന്നാം തവണയാണ് വിചാരണ കോടതി 6 മാസത്തെ സമയം കൂടി ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കുന്നത്. സംസ്‌ഥാനത്ത് കോവിഡിനെ തുടർന്ന് ഏർപ്പെടുത്തിയ ലോക്ക്ഡൗണും നിയന്ത്രണങ്ങളും മൂലം കൃത്യ സമയത്ത് വിചാരണ പൂർത്തിയാക്കാൻ സാധിച്ചില്ലെന്നാണ് അപേക്ഷയിൽ വ്യക്‌തമാക്കുന്നത്‌. വിചാരണ പൂർത്തിയാക്കി വിധി പ്രസ്‌താവിക്കാൻ സുപ്രീം കോടതി അനുവദിച്ച 6 മാസത്തെ സമയം കഴിഞ്ഞ ഓഗസ്‌റ്റ് 3ന് അവസാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് 6 മാസത്തെ സമയം കൂടി ആവശ്യപ്പെട്ട് വിചാരണ കോടതി സുപ്രീം കോടതിയെ സമീപിച്ചത്.

നടിയെ ആക്രമിച്ച കേസിൽ 6 മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കി വിധി പ്രസ്‌താവിക്കണമെന്ന് കഴിഞ്ഞ 2019 നവംബർ 29ആം തീയതിയാണ് സുപ്രീം കോടതി ഉത്തരവിട്ടത്. ജസ്‌റ്റിസുമാരായ എഎം ഖാന്‍വില്‍ക്കര്‍, ദിനേശ് മഹേശ്വരി എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് അന്ന് ഉത്തരവ് പുറത്തിറക്കിയത്. എന്നാൽ കോവിഡിനെ തുടർന്ന് വിചാരണ നീണ്ട് പോകുകയായിരുന്നു. കൂടാതെ ഇനിയൊരിക്കൽ കൂടി സമയം നീട്ടി നൽകില്ലെന്ന് വ്യക്‌തമാക്കിയാണ് കഴിഞ്ഞ തവണ സുപ്രീം കോടതി 6 മാസത്തെ സമയം കൂടി അനുവദിച്ചത്.

Read also: ഇസ്രോ ചാരക്കേസിലെ ഗൂഢാലോചന; നാല് പ്രതികൾക്ക് മുൻ‌കൂർ ജാമ്യം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE