തൃശൂര്‍: കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സുരേഷ് ഗോപിക്ക് വേണ്ടി പ്രചാരണം നടത്തിയ കരാറുകാര്‍ക്ക് പണം ലഭിച്ചില്ലെന്ന് പരാതി. പരസ്യ കമ്പനികള്‍ക്കും കരാറുകാര്‍ക്കും പ്രിന്റിംഗ് സ്‌ഥാപനങ്ങള്‍ക്കും പണം ലഭിക്കാനുള്ളത്
പണം ലഭിക്കുന്നതിനായി ജില്ലാ നേതാക്കളെ പലതവണ ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടാവത്തതിനെ തുടര്‍ന്ന് കരാറുകാര്‍ കേന്ദ്ര സംസ്‌ഥാന നേതാക്കളെ സമീപിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ബോര്‍ഡുകള്‍ അടക്കമുള്ളവ സ്‌ഥാപിച്ച വകയില്‍ 30 ലക്ഷത്തോളം രൂപ ലഭിക്കാനുണ്ടെന്ന് കാണിച്ചാണ് കരാറുകാര്‍ നേതൃത്വത്തിന് പരാതി നല്‍കിയിരിക്കുന്നത്. വിവരം കഴിഞ്ഞ ദിവസം സുരേഷ് ഗോപിയേയും അറിയിച്ചതായാണ് വിവരം.
എന്നാല്‍ ഫലപ്രഖ്യാപനത്തിന് പിന്നാലെ എല്ലാവരുടേയും പണം കൊടുത്താണ് സുരേഷ് ഗോപി മടങ്ങിയതെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്. സുരേഷ് ഗോപിയുടെ സ്‌ഥാനാർഥിത്വം കൊണ്ട് ബിജെപി വലിയ രീതിയില്‍ പ്രതീക്ഷവെച്ച മണ്ഡലമാണ് തൃശൂര്‍. എന്നാല്‍ കോണ്‍ഗ്രസ് നേതാവ് ടിഎന്‍ പ്രതാപനാണ് മണ്ഡലത്തില്‍ നിന്ന് ജയിച്ചത്.
Read also: പാലാ സീറ്റ് വിഷയം മുന്നണിയുമായി ചര്‍ച്ച ചെയ്‌തിട്ടില്ല; ജോസ് കെ മാണി