കൊച്ചി: ആലുവയിൽ നിയമ വിദ്യാർഥിനി മോഫിയ പർവീൺ ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ സിഐ സുധീറിന് സസ്‍പെൻഷൻ ലഭിച്ചത് കോൺഗ്രസ് നടത്തിയ സമരത്തിന്റെ വിജയമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഉദ്യോഗസ്‌ഥന് നേരെ നടന്ന മൂന്നാമത്തെ ആരോപണമാണ് ഇത്. സിഐ സുധീറിനെതിരെ ഗുരുതര ആരോപണം ഉണ്ടായിട്ടും നടപടി വൈകിച്ചത് നീതി നിഷേധമാണ്. ഉദ്യോഗസ്‌ഥരെ സംരക്ഷിക്കുന്നത് പാർട്ടി നേതാക്കളാണ്. അതുകൊണ്ടാണ് നടപടി വൈകിയതെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് നടത്തിയ വിട്ടു വീഴ്‌ചയില്ലാത്ത സമരത്തിന് മുന്നിൽ സർക്കാരിന് മുട്ടുമടക്കേണ്ടി വന്നു. ഇല്ലെങ്കിൽ ഇപ്പോഴും ഉദ്യോഗസ്‌ഥൻ സർവീസിൽ തുടരുമായിരുന്നു. സേനക്കുള്ളിലെ ക്രിമിനലുകളെ സംരക്ഷിക്കുന്നത് പാർട്ടിയാണെന്നും അവരെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണ് എന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
സിഐ സുധീറിനെ സസ്‍പെൻഡ് ചെയ്‌തതിന് ഒപ്പം ഇയാൾക്ക് എതിരെ വകുപ്പുതല അന്വേഷണവും പ്രഖ്യാപിച്ചു. കൊച്ചി ട്രാഫിക് എസിപിക്കാണ് അന്വേഷണ ചുമതല. ഗാർഹിക പീഡനത്തിനെതിരെ നൽകിയ പരാതിക്കു പരിഹാരം കാണേണ്ട പോലീസ് ഇൻസ്‌പെക്‌ടർ മാനസികരോഗി എന്നു വിളിച്ചതാണ് മകളെ തകർത്തതെന്നു മാതാവ് ഫാരിസ കുറ്റപ്പെടുത്തിയിരുന്നു.
Most Read: ഗൗതം ഗംഭീറിന് വധഭീഷണി സന്ദേശം ലഭിച്ചത് കറാച്ചിയിൽനിന്ന്; ഡെൽഹി പോലീസ്