മുംബൈ: പോക്‌സോ കേസ് പ്രതിയോട് ഇരയെ വിവാഹം കഴിക്കാമോ എന്ന് ചോദ്യമുന്നയിച്ച സുപ്രീം കോടതി ചീഫ് ജസ്‍റ്റിസ് എസ്എ ബോബ്‌ഡെക്കെതിരെ വ്യാപക വിമർശനം. പുറത്തു പറഞ്ഞാല്‍ മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് ഭീഷണിപ്പെടുത്തി 16 വയസുകാരിയെ 12 തവണ ബലാൽസംഗം ചെയ്‌ത പ്രതിയോടുള്ള ഈ ചോദ്യം പരിഹാരമാണോ അതോ ശിക്ഷയാണോ എന്ന് നടി താപ്‍സി പന്നു ചോദിച്ചു.
‘ആ പെണ്‍കുട്ടിയോട് ആരെങ്കിലും ഈ ചോദ്യം ചോദിച്ചിരുന്നോ, തന്നെ പീഡിപ്പിച്ചവനെ വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടോയെന്ന്? എങ്ങനെ ഇങ്ങനെ ചോദിക്കാന്‍ കഴിയുന്നു? ഇത് പരിഹാരമോ അതോ ശിക്ഷയോ? അറപ്പ്, അത് മാത്രമാണ് തോന്നുന്നത്, തികച്ചും അസ്വസ്‌ഥപ്പെടുത്തുന്നത്,’ താപ്‌സി പറഞ്ഞു.
Did someone ask the girl this question ? If she wants to marry her rapist !!!??? Is that a question !!!??? This is the solution or a punishment ? Plain simple DISGUST ! https://t.co/oZABouXLUP
— taapsee pannu (@taapsee) March 1, 2021
പോക്‌സോ കേസിൽ കുറ്റാരോപിതനായ മഹാരാഷ്‌ട്ര സംസ്‌ഥാന സർക്കാർ ജീവനക്കാരനായ മോഹിത് സുഭാഷ് ചവാന്റെ ജാമ്യാപേക്ഷ പരിഗണിക്കവെ ആയിരുന്നു ജഡ്‌ജിയുടെ വിവാദ ചോദ്യം. 16 വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കുറ്റത്തിനാണ് ഇയാൾക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തത്.
കേസുമായി ബന്ധപ്പെട്ട് പ്രതിയുടെ ജോലി നഷ്‌ടമാകാൻ സാധ്യതയുണ്ടെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു. തുടർന്നായിരുന്നു പെൺകുട്ടിയെ വിവാഹം കഴിക്കാൻ സാധിക്കുമോ എന്ന ജഡ്‌ജിയുടെ ചോദ്യം. കൂടാതെ പ്രതിയുടെ അറസ്‌റ്റ് നാലാഴ്‌ചത്തേക്ക് നീട്ടിവെക്കുകയും ചെയ്‌തിരുന്നു.
Read also: സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ് വിവാഹ ബ്രോക്കറോ? വിമർശനവുമായി അഡ്വ.ഹരീഷ് വാസുദേവ്