ടാക്ഹാര്‍: അഫ്‌ഗാനിസ്‌ഥാനില്‍ സുരക്ഷാ സേനയുടെ വാഹനവ്യൂഹത്തിന് നേരെ താലിബാന്‍ ആക്രമണം. 34 സുരക്ഷാ ജീവനക്കാര്‍ താലിബാന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. അഫ്‌ഗാനിസ്‌ഥാനിലെ ടാക്ഹാര്‍ പ്രവിശ്യയിലെ ഭാരക് ജില്ലയിലാണ് ആക്രമണമുണ്ടായത്.
ഇന്നലെ രാത്രിയോടെയാണ് സൈനിക വ്യൂഹത്തെ ലക്ഷ്യം വെച്ച് ആക്രമണം നടന്നത്. കൊല്ലപ്പെട്ടവരില്‍ ഭാരക് ജില്ലയിലെ പൊലീസ് മേധാവിയുമുണ്ട്. കൂടാതെ പരിക്കേറ്റവരില്‍ പലരുടേയും നില ഗുരുതരമാണ്. താലിബാനും അഫ്‌ഗാനിസ്‌ഥാനും തമ്മില്‍ ആരംഭിച്ച സമാധാന സംഭാഷണങ്ങള്‍ക്ക് ശേഷമുള്ള ഏറ്റവും വലിയ ആക്രമണമാണ് ഇപ്പോള്‍ നടക്കുന്നത്.
അഫ്‌ഗാനില്‍ താലിബാന് വളരെ സ്വാധീനമുള്ള പ്രവിശ്യയാണ് ടാക്ഹാര്‍ പ്രവിശ്യ. താലിബാനാണ് ഇവിടുത്തെ 16 ജില്ലകളില്‍ പതിനൊന്നും വര്‍ഷങ്ങളായി നിയന്ത്രിക്കുന്നത്. അഫ്‌ഗാനും താലിബാനും തമ്മില്‍ നടത്തിയ സമാധാന സംഭാഷണങ്ങളില്‍ വലിയ പുരോഗതി ഉണ്ടായിരുന്നെങ്കിലും വെടിനിര്‍ത്തല്‍ കരാറിലൊപ്പുവെക്കാന്‍ ഇതുവരെയും താലിബാന്‍ തയ്യാറായിട്ടില്ല.
Read Also: ഹത്രസ് വസ്‌തുതാന്വേഷണ റിപ്പോർട്ട് പുറത്ത്