കാബൂള്‍: അഫ്ഗാനില്‍ വിദേശ കറന്‍സിക്ക് പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തി താലിബാന്‍. ഉത്തരവ് ലംഘിച്ചാല്‍ കടുത്ത നടപടികൾ നേരിടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്.
”അഫ്ഗാനികളുമായുള്ള ഇടപാടുകള്‍ നടത്തുമ്പോള്‍ വിദേശ കറന്‍സി ഉപയോഗിക്കുന്നതില്‍ നിന്ന് കര്‍ശനമായി വിട്ടുനില്‍ക്കാനും എല്ലാ പൗരൻമാരോടും കടയുടമകളോടും വ്യാപാരികളോടും വ്യവസായികളോടും പൊതുജനങ്ങളോടും ഇസ്‌ലാമിക് എമിറേറ്റ് (താലിബാന്‍) നിര്‍ദ്ദേശിക്കുന്നു. ഈ ഉത്തരവ് ലംഘിക്കുന്നവര്‍ നിയമനടപടി നേരിടേണ്ടിവരും”- താലിബാന്‍ വക്‌താവ് സബിയുള്ള മുജാഹിദിന്‍ പറഞ്ഞു.
അഫ്‌ഗാനിൽ യുഎസ് ഡോളറാണ് വ്യാപകമായ വിനിമയ മാദ്ധ്യമമായി ഉപയോഗിക്കുന്നത് എന്നാണ് റിപ്പോര്‍ട്. നിലവില്‍ അഫ്ഗാനിസ്‌ഥാന്റെ സാമ്പത്തിക മേഖല കടുത്ത പ്രതിസന്ധിയിലാണ്. അധികാരം പിടിച്ചെടുത്തതിന് പിന്നാലെ രാജ്യങ്ങളുമായി വലിയ ബന്ധങ്ങൾ ഇല്ലാത്ത സാഹചര്യത്തിലാണ് വിദേശ കറന്‍സി ഉപയോഗിക്കുന്നത് താലിബാന്‍ നിരോധിച്ചിരിക്കുന്നത്.
Read also: പ്രധാനമന്ത്രിക്ക് ആർദ്രമായൊരു ഹൃദയം ഉണ്ടാവട്ടെ; രാഹുൽ ഗാന്ധി